Pages

Showing posts with label ആരോഗ്യം. Show all posts
Showing posts with label ആരോഗ്യം. Show all posts

Sunday, July 21, 2019

History of Medicine - Timeline


2600 BC - The Egyptian Imhotep describes the diagnosis and treatment of 200 diseases.
500 BC - Alcmaeon of Croton distinguished veins from arteries.
460 BC - Birth of Hippocrates, the Greek father of medicine begins the scientific study of medicine and prescribes a form of aspirin.
300 BC - Diocles wrote the first known anatomy book.
280 BC - Herophilus studies the nervous system.
130 AD - Birth of Galen. Greek physician to gladiators and Roman emperors.
160AD - Pedanius Dioscorides writes De Materia Medica.
910 - Persian physician Rhazes identifies smallpox.
1010 - Avicenna writes The Book of Healing and The Canon of Medicine.
1249 - Roger Bacon invents spectacles.
1489 - Leonardo da Vinci dissects corpses.
1543 - Vesalius publishes findings on human anatomy in De Fabrica Corporis Humani.
1590 - Zacharius Jannssen invents the microscope.
1628 - William Harvey publishes An Anatomical Study of the Motion of the Heart and of the Blood in Animals which forms the basis for future research on blood vessels, arteries and the heart.
1656 - Sir Christopher Wren experiments with canine blood transfusions.
1670 - Anton van Leeuwenhoek discovers blood cells.
1683 - Anton van Leeuwenhoek observes bacteria.
1701 - Giacomo Pylarini gives the first smallpox inoculations.
1747 - James Lind publishes his Treatise of the Scurvy stating that citrus fruits prevent scurvy.

1755 - Birth of Haennemann.
1763 - Claudius Aymand performs the first successful appendectomy.
1796 - Edward Jenner develops the process of vaccination for smallpox, the first vaccine for any disease.
1800 - Sir Humphry Davy discovers the anesthetic properties of nitrous oxide.
1816 - Rene Laennec invents the stethoscope.
1818 - James Blundell performs the first successful transfusion of human blood.
1842 - Crawford W. Long uses ether as a general anesthetic.
1842 - Haenemann dies.

1844 - Dr. Horace Wells uses nitrous oxide as an anesthetic.
1846 - William Morton, a dentist, is the first to publish the process of using anesthetic properties of nitrous oxide.
1849 - Elizabeth Blackwell is the first woman to gain a medical degree from Geneva Medical College in New York.
1847 - Ignaz Semmelweis discovers how to the prevent the transmission of puerperal fever.
1853 - Charles Gabriel Pravaz and Alexander Wood develop the syringe.
1857 - Louis Pasteur identifies germs as cause of disease.
1867 - Joseph Lister develops the use of antiseptic surgical methods and publishes Antiseptic Principle of the Practice of Surgery.
1870 - Robert Koch and Louis Pasteur establish the germ theory of disease.
1879 - First vaccine developed for cholera.
1881 - First vaccine developed for anthrax by Louis Pasteur
1882 - First vaccine for developed for rabies by Louis Pasteur.
1882 - Koch discovers the TB bacillus.
1887 - First contact lenses developed.
1890 - Emil von Behring discovers antioxins and develops tetanus and diphtheria vaccines.
1895 - Wilhelm Conrad Roentgen discovers X rays .
1896 - First vaccine developed for typhoid fever.
1897 - First vaccine developed for Bubonic plague.
1899 - Felix Hoffman develops aspirin.
1901 - Karl Landsteiner introduces the system to classify blood into A, B, AB, and O groups.
1913 - Dr. Paul Dudley White pioneers the use of the electrocardiograph - ECG.
1921 - Edward Mellanby discovers that lack of vitamin D in the diet causes rickets.
1921 - Earle Dickson Invented the Band-Aid.
1922 - Insulin first used to treat diabetes.
1923 - First vaccine developed for diphtheria.
1926 - First vaccine developed for whooping cough.
1927 - First vaccine developed for tuberculosis.
1927 - First vaccine developed for tetanus.
1928 - Sir Alexander Fleming discovers penicillin.
1935 - First vaccine developed for yellow fever.
1935 - Percy Lavon Julian synthesized the medicines physostigmine for glaucoma and cortisone for rheumatoid arthritis.
1937 - First vaccine developed for typhus.
1937 - Bernard Fantus pioneers the use the first blood bank in Chicago.
1942 - Doctor Karl Theodore Dussik publishes the first paper on medical ultrasonics - ultrasound.
1943 - Selman A. Waksman discovers the antibiotic streptomycin.
1945 - First vaccine developed for influenza.
1950 - John Hopps invented the first cardiac pacemaker.
1952 - Paul Zoll develops the first cardiac pacemaker.
1952 - Jonas Salk develops the first polio vaccine.
1952 - Rosalind Franklin uses X-ray diffraction to study the structure of DNA.
1953 - James Watson and Francis Crick work on the structure of the DNA molecule.
1954 - Gertrude Elion patented a leukemia-fighting drug.
1954 - Dr. Joseph E. Murray performs the first kidney transplant.
1955 - Jonas Salk develops the first polio vaccine.
1963 - Thomas Fogarty invented the balloon embolectomy catheter.
1964 - First vaccine developed for measles.
1967 - First vaccine developed for mumps.
1967 - Dr. Christiaan Barnard performs the first human heart transplant.
1970 - First vaccine developed for rubella.
1974 - First vaccine developed for chicken pox.
1975 - Robert S. Ledley invents CAT-Scans.
1977 - First vaccine developed for pneumonia.
1978 - First test-tube baby is born.
1978 - First vaccine developed for meningitis.
1980 - Smallpox is eradicated.
1981 - First vaccine developed for hepatitis B.
1983 - HIV, the virus that causes AIDS, is identified.
1984 - Alec Jeffreys devises a genetic fingerprinting method.
1985 - Willem J. Kolff invented the artificial kidney dialysis machine.
1992 - First vaccine developed for hepatitis A.
1996 - Dolly the sheep becomes the first clone.
2006 - First vaccine to target a cause of cancer.
 

Saturday, December 8, 2018

ചോറൂട്ടിയുറച്ച പാഠം

ചോറൂട്ടിയുറച്ച പാഠം
....................................

കൽക്കട്ട സ്കൂൾ ഒഫ് ട്രോപ്പിക്കൽ മെഡിസിനിൽ ബിരുദാനന്തര ഡിപ്ലോമ ചെയ്യുന്ന കാലത്ത് പരീക്ഷ അടുക്കുന്ന വേളയിലാണ് പി എസ് സിയുടെ അഡ്വൈസ് മെമ്മോ ലഭിക്കുന്നത്. പോസ്റ്റിംഗ് ഓർഡർ വരുമ്പോഴേക്കും പരീക്ഷ കഴിയും എന്ന ധാരണയ്ക്ക് വിരുദ്ധമായി ഒരാഴ്ചയ്ക്കുള്ളിൽ പോസ്റ്റിംഗ് ഓർഡറും എത്തി.

ഒരു മാസത്തിനുള്ളിൽ ജോയിൻ ചെയ്യണം. തനി നാട്ടുമ്പുറത്തെ റൂറൽ ഡിസ്പൻസറി. രണ്ട് കടത്ത് കടക്കണം. എല്ലാ മഴക്കാലത്തും സ്ഥാപനത്തിൽ വെള്ളം കയറും. പ്രദേശവാസികൾ കുറവായതിനാൽ ജോലി വളരെ കുറവാണ്. ബോറഡിച്ച് ഒരു പരുവം ആകും. ആശുപത്രി എന്ന പേരേ ഉള്ളു. ലാബറട്ടറി പോലും ഇല്ല. കുറഞ്ഞത് 3 വർഷം എങ്കിലും ആവാതെ ട്രാൻസ്ഫറിന് അപേക്ഷ സ്വീകരിക്ക പോലും ഇല്ല.

ജോയിനിംഗ് ടൈം നീട്ടി കിട്ടാൻ അപേക്ഷ സമർപ്പിച്ച് പഠിത്തത്തിലേക്ക് ശ്രദ്ധ തിരിച്ചു. 2 മാസം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചെത്തുന്നതിന് മുമ്പേ തന്നെ അവിടെ മറ്റൊരാളെ പോസ്റ്റ് ചെയ്തു എന്നറിഞ്ഞപ്പോൾ സന്തോഷിച്ചു. പരീക്ഷ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുമ്പോൾ റീപോസ്റ്റിംഗ് കിട്ടിയത് തത്തുല്യമായ മറ്റൊരു പ്രളയമേഘലയിലെ മറ്റൊരു റൂറൽ ഡിസ്പൻസറിയിൽ. സൗകര്യങ്ങളൊക്കെ തധൈവ തന്നെ.

ജോയിൻ ചെയ്യണോ പ്രൈവറ്റിൽ കേറണോ? വലിയ ആശുപത്രിയിൽ കേറാമെന്നു വച്ചാൽ ജീവിക്കാനുള്ള വക കഷ്ടി കിട്ടിയാലായി. ചെറുതിൽ കേറാമെന്നു വച്ചാൽ നല്ല ശമ്പളവും ഫ്രീ ക്വോർട്ടേഴ്സും ഫുഡ്ഡും കിട്ടും. പക്ഷെ പിടിപ്പത് പണിയാണ്. സൂപ്പർവൈസ് ചെയ്യാൻ സീനിയർ ഉണ്ടാവില്ല. എന്ത് ചെയ്യും?

തീരുമാനമെടുക്കാൻ സഹായിച്ചത് സ്കൂൾ ടീച്ചറായ അമ്മയാണ്. എവിടാണേലും ജോലി ചെയ്യാതെ ജീവിക്കാനാവില്ല. സർക്കാർ സർവ്വീസാണേൽ ആദ്യമൊക്കെ കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടാവും. പക്ഷെ 55 വയസ്സിനു ശേഷം വയ്യാതായാൽ കൂടി ആരുടെയും മുന്നിൽ പോയി കൈ നീട്ടാതെ പെൻഷൻ കൊണ്ട് ജീവിച്ചു പോകാം. ഇന്നത്തെ ആരോഗ്യം അന്നുണ്ടാവുമെന്ന് എന്താ ഇത്ര ഉറപ്പ്? ഇപ്പോഴത്തെ സ്റ്റേഷൻ മോശമാണെങ്കിലെന്താ. 3 വർഷം കഴിഞ്ഞാൽ ട്രാൻസ്ഥറിന് അപേക്ഷിക്കാമല്ലോ.

അതിരാവിലെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി എത്തിയപ്പോഴേക്കും പ്രാതൽ ഒരുക്കിവച്ചിരിക്കുന്നു. അത് വേഗം കഴിച്ച് അച്ഛനെയും അമ്മയേയും തൊഴുതു വണങ്ങി ഇറങ്ങാൻ നേരം വഴിച്ചെലവിനുള്ള കാശ് അച്ഛൻ കയ്യിൽ വച്ചു തന്നു.

"പോകുന്ന വഴി ഗണപതി കോവിലിൽ കേറി പ്രാർത്ഥിക്കണം. നല്ലതേ വരൂ" അമ്മയാണ്. ഒരു സഞ്ചി ഏല്പിച്ചു. ഗണപതിയ്ക്കുള്ള തേങ്ങയാണ്.

സമസ്താപരാധങ്ങളും പൊറുക്കണേ എന്നപേക്ഷിച്ച് ഏത്തമിട്ട് തേങ്ങ ഉടച്ച് ബസ് സ്റ്റാന്റിൽ എത്തുമ്പോൾ നേരം വെളുത്തു തടങ്ങിയിരിക്കുന്നു.

ബസ്സിൽ കയറിയിരുന്ന് കാറ്റ് മുഖത്തടിച്ചപ്പോൾ അറിയാതെ ഒന്നു മയങ്ങിപ്പോയി. പോകുന്ന വഴിക്കുള്ള കടത്ത് കടവിൽ എത്തിയതും കണ്ടക്ടർ തട്ടി ഉണർത്തി. നേരം പളപളാ വെളുത്തിരുന്നു. പുറപ്പെടുമ്പോൾ യാത്രക്കാർ കുറവായിരുന്നെങ്കിലും ഇപ്പോൾ ബസ്സ് ഫുൾ ആയിരുന്നു. ഇറങ്ങി.

എപ്പഴാ ഇനി ഫെറി ഇക്കരെ എത്തുക? അക്കരെ ഒരു ബസ്സ് വന്നു കിടക്കുന്നത് ഇക്കരേന്ന് കാണാം. ഫെറി നിറച്ചും വാഹനങ്ങളുമായി അക്കരെ അടുപ്പിക്കുന്നതേയുള്ളു. മിക്ക യാത്രക്കാരും ചെറുവള്ളത്തിൽ കേറി അക്കരേക്ക് പോകുന്നുണ്ട്.

"വരുന്നില്ലേ? കടത്തു വള്ളം അക്കരെ എത്തുന്നതു വരെയേ ബസ്സുകാര് കാക്കൂ" കടത്തുവഞ്ചിക്കാരൻ.

ഇല്ലെന്ന് തല കുലുക്കി. പേടി ആയിട്ടാ. കടത്തുവള്ളത്തിൽ കേറി ശീലമില്ല. ഫെറി വരട്ടെ. ഒരു ചൂട് ചായയുടെ കുറവുണ്ട്. ഇക്കരെ ആണെങ്കിൽ ഒരു ചായക്കടയും ഉണ്ട്.

ചായക്കടയുടെ മുമ്പിൽ നിരത്തിയിട്ടിരുന്ന ഒരു ബഞ്ചിൽ കയറിയിരുന്നു. കടിയൊന്നുമില്ല. ചായ മാത്രമേ ഉള്ളു.

കടുപ്പത്തിലുള്ള ചൂട് ചായ ഊതിയാറ്റി മുത്തിക്കുടിച്ചു തീരുമ്പോഴേക്കും ഫെറി ഇക്കരെയെത്തി.

രണ്ട് വലിയ വള്ളങ്ങളുടെ മുകളിൽ പലക കൊണ്ട് പ്ലാറ്റ്ഫോം കെട്ടി നാല് പേർ ഒരുമിച്ച് നിന്ന് ഊന്നിയും തുഴഞ്ഞുമാണ് നാല് വാഹനങ്ങൾ അക്കരേയ്ക്ക് എത്തിക്കുന്നത്. പ്ലാറ്റ്ഫോർമിലേക്ക് വണ്ടി കേറ്റാൻ വീലിന്റെ വീതിക്ക് രണ്ട് റാമ്പ് മാത്രമേയുള്ളു. ശ്രദ്ധിച്ച് കേറ്റിയില്ലേൽ വണ്ടി കായലിൽ പോകും. നല്ല ഒഴുക്കുള്ള സമയത്ത് ഫെറി സ്റ്റെഡിയായി നിർത്തുന്നത് ശ്രമകരമാണ്. വാഹനങ്ങൾ കയറ്റിക്കഴിഞ്ഞേ യാത്രക്കാരെ കേറ്റൂ.

അക്കരെ എത്തിയപ്പോഴേക്കും അവിടെ കിടന്ന ബസ്സ് പോയിരന്നു. അടുത്ത ബസ്സ് വരാൻ അര മണിക്കൂർ വൈകും. കാത്തിരിക്കുക തന്നെ.

ബസ്സ് കാത്ത് നിൽക്കുന്നവർ നിത്യ യാത്രക്കാരാണെന്ന് അവരുടെ കുശലം പറച്ചിലിൽ നിന്നും മനസ്സിലാക്കാം. വരാനിരിക്കുന്ന പാലത്തിനെ ചുറ്റിപ്പറ്റിയാണ് ചർച്ച.

ബസ്സിൽ കയറി ഡിസ്പൻസറിയുടെ അടുത്ത് ഇറങ്ങുമ്പോൾ മണി 8 ആകുന്നതേയുള്ളു. തുറന്നിട്ടില്ല. ഒരു സ്ത്രീ മുറ്റം അടിച്ചു വാരുന്നുണ്ട്. അടുത്ത വീട്ടിലെ സ്ത്രീയാണെന്നു തോന്നുന്നു.

പുതിയ ആളെ കണ്ടപ്പോൾ അവർ ചൂല് താഴെയിട്ട് ഓടി അടുത്തു വന്നു.

"പുതിയ ഡോക്ടറാണോ?"

അതേന്ന് തല കുലുക്കി.

"സിസ്റ്റർ പറഞ്ഞിരുന്നു. അവരൊക്കെ ഒരു പത്തു മണിയെങ്കിലും ആവും എത്താൻ."

എന്ത് ചെയ്യും?

പരിഹാരവും അവർ തന്നെ പറഞ്ഞു.

"ക്ഷേത്രത്തിലെ തിരുമേനി ഇവിടെ അടുത്താണ് താമസം. അവിടെ ഇരിക്കാം. നല്ല കൂട്ടരാണ്. സിസ്റ്റർ വരുമ്പോൾ വന്നു പറയാം"

വഴിയോരത്തെ തോടിന്നക്കരെ ഒരു ചെറിയ വീട്. തോടിനു കുറുകെ ഇട്ടിരിക്കുന്ന തെങ്ങിൻ ഉരുള് കടന്നു വേണം വീട്ടിലെത്താൻ. ചുറ്റും പറമ്പ് നിറയെ വാഴയാണ്. ചിലത് കുലച്ച് ചാഞ്ഞ് നിൽക്കുന്നു. പത്തറുപത് വയസ്സ് തോന്നിക്കുന്ന ഒരാൾ വാഴച്ചുവട്ടിൽ വെള്ളം ഒഴിക്കുന്ന തിരക്കിലാണ്. പരിചയമില്ലാത്ത ആളെ കണ്ട് ആംഗ്യം കാട്ടി.

"പുതിയ ഡോക്ടർ ആണല്ലേ? സിസ്റ്റർ പറഞ്ഞിരുന്നു. സൂക്ഷിച്ച് കയറി വന്നോളു."

ശീലമില്ലാത്തതാണെങ്കിലും ഒരു കണക്കിന് അക്കരെ വിടിന്റെ മിറ്റത്തെത്തി.

"അകത്തേക്കിരിക്കാം"

അവിടിവിടെ ഭിത്തിയിൽ വിള്ളലുള്ള പഴയ ഒരു ഓടിട്ട വീട്. നല്ല വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. "ഷൂസ് അഴിക്കണോംന്നില്ല". ഇല്ല. അത് ശരിയാവില്ല. ഷൂസ് ഊരി പുറത്ത് വച്ച് കയറിയിരുന്നു.

തിരുമേനി അകത്തേക്ക് പോയി അല്പം കഴിഞ്ഞ് ചൂട് കാപ്പിയുമായി വന്നു.

"ഇവിടെ കാപ്പിയാണ് പതിവ്. വിരോധമില്ലല്ലോ. അല്ലേ"

കാപ്പി കുടിക്കുന്നതിന്നിടയിൽ വിവരങ്ങൾ തിരക്കുന്നുണ്ടായിരുന്നു. ഭാര്യയെ പരിചയപ്പെടുത്തി. ഇവർ കൂടാതെ വീട്ടിൽ മകൻ കൂടിയുണ്ട്. ബിരുദാനന്തര ബിരുദധാരി ആയിട്ട് വർഷം കുറെ ആയി. ഇതുവരെ ജോലി ഒന്നും ആയിട്ടില്ല. വീട്ടിലുള്ളപ്പോൾ അമ്പലത്തിന്റെ നടത്തിപ്പിൽ അച്ഛനെ സഹായിക്കും. മിക്കപ്പോഴും ഒരു ജോലി അന്വേഷിച്ചുള്ള കറക്കമാണ്. വാഴകൃഷിയും പറമ്പിൽ നിന്നും കിട്ടുന്നതും കൊണ്ട് കഷ്ടിച്ച് കഴിഞ്ഞുകൂടുന്നു. ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന വരുമാനം അതിന്റെ നടത്തിപ്പിനുപോലും തികയില്ല. കുടുംബക്ഷേത്രം നശിച്ചു പോകരുതല്ലോ എന്ന് കരുതി പൂജകൾ മുടക്കുന്നില്ല.

ഡിസ്പൻസറിയിൽ നിന്നും വിളിക്കാൻ ആള് വന്നു.

"ഉച്ച ഭക്ഷണം എങ്ങനെയാ?" ഇറങ്ങാൻ നേരം തിരുമേനി തിരക്കി. തീരുമാനിച്ചിട്ടില്ലെന്നു പറയുമ്പോൾ ദയനീയ ഭാവത്തിൽ തിരുമേനി പറഞ്ഞു "വിരോധമില്ലെങ്കിൽ ഇവിടെ ഉണ്ടാക്കി ഡിസ്പെൻസറിയിൽ എത്തിക്കാം. ഒരു ചോറ്റു പാത്രം മാത്രം ഇവിടെ ഏല്പിച്ചാൽ മതി."

ഒന്നാലോചിച്ചിട്ട് "സസ്യഭക്ഷണം ആണേലും ഡോകടറിന് സൗകര്യമാവും. ഞങ്ങൾക്ക് ഒരു സഹായവും ആവും"

ചാർജ്ജെടുക്കുമ്പോൾ തിരുമേനിയുടെ മുഖം ആയിരുന്നു ഓർമ്മയിൽ.

ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട്. ഉണ്ടവന് പായ കിട്ടാഞ്ഞിട്ട്.

ഒരു ജോലി ഉള്ളതിന്റെ വില മനസ്സിലാക്കിത്തരാൻ ജീവിതത്തിൽ ആദ്യമായി കണ്ടുമുട്ടിയ ആ ഒരു മനുഷ്യൻ വേണ്ടിവന്നു.

Sunday, November 18, 2018

കാട്ടിലെ തടി

കാട്ടിലെ തടി അഥവാ പൊങ്ങുതടി
.........................................................
"ആറെമ്മോയുടെ ഗുണ്ടായിസം അവസാനിപ്പിക്കുക"
"ആഴിമതിവീരാ ആറെമ്മോ ആരാണാരാണാറെമ്മോ"
"ആറെമ്മോ രാജി വയ്ക്കണം"
"രാജിവയ്‌പ്പിക്കും രാജിവയ്‌പ്പിക്കും ആറെമ്മോയെ കെട്ടുകെട്ടിക്കും"
മുദ്രാവാക്യം അങ്ങനെ പൊടിപൊടിക്കുകയാണ് സുഹൃത്തുക്കളെ പൊടിപൊടിക്കുകയാണ്.
എന്താ കാര്യം?
ആ...!!
ആർക്കറിയാം!
എന്തായാലും അറിയണമല്ലോ. ആരൊക്കെയാണ് മുദ്രാവാക്യക്കാർ? എല്ലാവരും ആശുപത്രി പരിസരത്ത് താമസിക്കുന്നവർ തന്നെ.
ആശുപത്രി കോമ്പൗണ്ടിലെ പുല്ല് കണ്ട് കൊതിച്ച് പശുക്കളെ വളർത്തുന്നവർ.
കോമ്പൗണ്ടിലെ വിറക് പെറുക്കാൻ വരുന്നവർ.
ക്വാട്ടേഴ്‌സ് വഴി ആശുപത്രിയിലേക്കുണ്ടായിരുന്ന പൊതുവഴി നഷ്ടപ്പെട്ടവർ.
(ആറെമ്മോടെ ഗേറ്റ് ഇവിടെ)
https://www.facebook.com/DrBhadranTR/posts/734517390238356
ഈ പ്രക്ഷോഭത്തിലേക്ക് അവരെ നയിച്ച സംഭവവികാസങ്ങൾ വ്യക്തമാണ്. അവർ പ്രതിഷേധിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.
അഗ്രാഗമനചേതോവികാരം തുടങ്ങുന്നത് ഒരു ഇടിമിന്നലോടെയാണ്.
ഇടിമിന്നലോ?
അതെ.
പറയാം.
കോരിച്ചൊരിയുന്ന മഴ പെയ്യുന്ന രാത്രി. ഇടയ്ക്കിടെ തൊട്ടടുത്തായി തന്നെ ഇടിമിന്നലും ഉണ്ട്. കേബിൾ ടിവിയുടെ ബന്ധം വിച്ഛേദിച്ച് പ്രകൃതിസ്വനങ്ങൾ മാത്രം കേട്ടുകഴിയുന്ന നിമിഷങ്ങൾ.
കോളറവാർഡിന്റെ പരിസരത്തു നിന്നും ഒരാരവം കേൾക്കുന്നു. കോമ്പൗണ്ടിൽ നിൽക്കുന്ന ഏതെങ്കിലും വൻവൃക്ഷം ഒടിഞ്ഞു വീണതാവാം.
കെട്ടിടങ്ങളിലേക്ക് അപകടകരമായി ചാഞ്ഞു നിൽക്കുന്ന മരച്ചില്ലകൾ നേരത്തെ തന്നെ ഒരു മുൻകരുതലോടുകൂടി വെട്ടി മാറ്റിച്ചിരുന്നു. അതിനാൽ കെട്ടിടങ്ങൾക്കൊന്നും കേടുപാടുകൾ വരാൻ സാദ്ധ്യത കുറവാണ്. എന്തായാലും നേരം വെളുക്കട്ടെ. ഡ്യൂട്ടിയിൽ പ്രവേശിക്കുന്നതിനു മുമ്പ് തന്നെ പരിശോധിക്കേണ്ടതുണ്ട്.
നേരം വെളുത്തപ്പോഴേക്കും കോരിച്ചൊരിയുന്ന മഴ നിശ്ശേഷം മാറിയിരുന്നു. നല്ല തെളിഞ്ഞ ആകാശം. ശബ്ദം കേട്ട ദിക്ക് ലക്ഷ്യം വച്ച് നടന്നു. ഒരു പടുകൂറ്റൻ മരം മറിഞ്ഞു വീണു കിടക്കുന്നു. തൊട്ടടുത്തുള്ള മതിലിന് കേടുപാടുകൾ വന്നിട്ടുണ്ട്. കെട്ടിടങ്ങൾക്കൊന്നും ഒരു കുഴപ്പവും സംഭിവിച്ചിട്ടില്ല.
സൂപ്രണ്ടിനെയും ലേ സെക്രട്ടറിയെയും വിവരം ധരിപ്പിച്ചു. ഒരു റിപ്പോർട്ട് തയ്യാറാക്കി നൽകാൻ അവർ പറഞ്ഞു. പത്ത് മണിക്ക് ആഫീസിൽ ഉദ്യോഗസ്ഥരെത്തിയപ്പോഴേക്കും റിപ്പോർട്ട് തയ്യാറാക്കി നൽകി മറ്റ് ദൈനംദിന പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുമ്പോൾ ഓഫീസിലെ പ്യൂൺ മുന്നിൽ വന്നു നിൽക്കുന്നു.
"സൂപ്രണ്ട് വിളിക്കുന്നു."
ചെന്നു. സെക്ഷൻ ക്ലാർക്കുമായി മരം വീണു കിടക്കുന്ന സ്ഥലത്തെത്തി പരിസരം വിലയിരുത്തി ആറെമ്മോയുടെ റിപ്പോർട്ടോടുകൂടി അടുത്ത നടപടിക്രമത്തിലേക്ക് കടക്കണം.
സർക്കാർ കാര്യമല്ലേ.
അത് മുറപോലെ നടക്കട്ടെ.
പിറ്റേന്ന് ഒരയൽവാസി വരുന്നു. മറിഞ്ഞുവീണ മരം ഒരു ചില്ല പോലും ബാക്കി വയ്ക്കാതെ രായ്‌ക്കുരാമായണം പരിസരവാസികൾ മുറിച്ചുകൊണ്ടു പോയത്രേ! പൊട്ടിക്കിടന്ന അതിർത്തി മതിൽ ആവർക്ക് വിറക് കൊണ്ടുപോകാൻ സൗകര്യമായത്രേ!
"ങ്‌ഹേ?!"
എന്താണടുത്ത നടപടിക്രമം?
തടിയും വിറകും മോഷണം പോയെന്നു കാണിച്ച് അടുത്ത റിപ്പോർട്ട് അയച്ച് പോലീസ് നടപടിയിലേക്ക് നീങ്ങണമെന്ന് ആഫീസർമാർ.
അല്ലാത്ത പക്ഷം മരത്തിന്റെ വില ആറെമ്മോ സ്വന്തം പോക്കറ്റിൽ നിന്നും അടക്കേണ്ടിവരും.
ഭീഷണിയാണോ?
ഹേയ് ആവാൻ വഴിയില്ല.
നല്ല സ്നേഹമുള്ളവരാ.
പെട്ടു.
വല്ല കാര്യവും ഉണ്ടായിരുന്നോ.
കണ്ടില്ല കേട്ടില്ല എന്നു നടിച്ച് നടന്നാൽ പോരായിരുന്നോ എന്ന ഉൾവിളി ഉണ്ടായത് വൈകിപ്പോയി.
എന്തായാലും നനഞ്ഞില്ലേ.
ഇനി കുളിച്ചു കേറുക തന്നെ.
മോഷണം പോയ വിവരം കാണിച്ച് അടുത്ത കത്ത് ആഫീസിൽ ഏല്പിച്ചു.
അല്ലാതെന്തു ചെയ്യാൻ!
സർക്കാരുദ്യോഗസ്ഥൻ ആയിപ്പോയില്ലേ.
ചെയ്തല്ലേ പറ്റൂ.
നുമ്മ കടമ നിർവ്വഹിച്ചെന്ന് ആശ്വസിച്ചിരിക്കുമ്പോൾ ദോണ്ടേ വരുന്നു പോലീസ് സംഘം.
സൂപ്രണ്ടിന്റെ കത്തിനെ ആസ്പദമാക്കി അവർ അന്വേഷണം നടത്തി. തൊണ്ടിമുതൽ കണ്ടെത്തി. മരക്കഷണങ്ങൾ കൊച്ചു കൊച്ചു കഷ്ണങ്ങളാക്കി കീറി മുറിച്ച് പരിസരത്തുള്ളവരുടെ വീടുകളിൽ വിൽക്കാൻ വച്ചിരിക്കുന്നു. പകുതിയിലേറെ വിറ്റു കഴിഞ്ഞു.
"കേസാക്കണോ സാറേ?" പോലീസിന്റെ ചോദ്യം.
"അതിന് എന്നോടെന്തിനാ ചോദിക്കുന്നേ? സൂപ്രണ്ടല്ലേ മറുപടി പറയേണ്ടത്?"
"ആറെമ്മോ റിപ്പോർട്ട് അയച്ചില്ലായിരുന്നെങ്കിൽ പോലീസിനെ അറിയിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല എന്ന് സൂപ്രണ്ട് പറഞ്ഞു."
പെട്ടു. അല്ല. പെടുത്തി. ആരോട് പറയാൻ?
"ഞാനെന്റെ ഡ്യൂട്ടി ചെയ്തു. നിങ്ങൾ നിങ്ങളുടെ ഡ്യൂട്ടി ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യു."
"അല്ല.
എന്താ ഇപ്പോ ഇതിൽ പ്രശ്നം?"
"മോഷണം നടത്തിയത് ചില്ലറക്കാരൊന്നും അല്ല സർ. കൂറച്ച് പൊതുപ്രവർത്തകരെയും ഒരു കൗൺസിലറെയും പ്രതിയാക്കേണ്ടിവരും."
"ആശുപത്രി സൂപ്രണ്ട് എന്തു പറഞ്ഞു?"
"ആറെമ്മോയുമായി സംസാരിക്കാൻ പറഞ്ഞു."
എന്തുചെയ്യും?
ഇറക്കാനും വയ്യ.
തുപ്പാനും വയ്യ.
അവസാനം പോലീസ് തന്നെ ഒരു പരിഹാരം പറഞ്ഞു. വിറക് പകുതിയിലേറെ വിറ്റു പോയി. തൊണ്ടിമുതൽ ഇല്ലാതെ കേസാക്കാനും പറ്റില്ല. നമുക്ക് കണ്ടില്ല കേട്ടില്ല എന്നു വച്ചാലോ? ആറെമ്മോ ഇത് വീണ്ടും കുത്തിപ്പൊക്കില്ല എന്ന വാക്ക് കിട്ടിയാൽ മതി. ഇത്തരം പ്രവർത്തികൾ ആവർത്തിക്കരുതെന്ന് മോഷ്ടാക്കളെ പറഞ്ഞു ബോധിപ്പിക്കാം.
വാക്ക് പറഞ്ഞാൽ വാക്കായിരിക്കണം പ്രവർത്തിയാക്കരുത് എന്നേതോ സരസൻ പറഞ്ഞത് ഓർമ്മ വന്നു.
വാക്ക് കൊടുത്തില്ല.
തല കുലുക്കി.
(ചോദ്യം വന്നാൽ അങ്ങനെയല്ല ഇങ്ങനെയാണ് തല കുലുക്കിയത് എന്ന് പറയാമല്ലോ.)
അപ്പോ. പറഞ്ഞു വന്നത്?
ആറെമ്മോ രാജിവയ്ക്കണം!
പറയുന്നതാരാ?

Sunday, October 21, 2018

കായലിനക്കരെ

കായലിനക്കരെ
...........................
"സാറേ, അവർ പ്ലാസ്റ്റർ വെട്ടിത്തരുന്നില്ല."
"പ്ലാസ്റ്റർ വെട്ടാൻ ഞാനെഴുതിത്തന്നായിരുന്നല്ലോ. ചീട്ട് കാണിച്ചില്ലേ?"‌‌
"കാണിച്ചു."‌ കുട്ടിയെ കൊണ്ടുവന്ന സ്ത്രീയുടെ കണ്ണുനീർ അനർഗ്ഗള നിർഗ്ഗളം ഒഴുകുകയാണ്.
"ഈ ആശുപത്രിയിലെ എന്റെ ആദ്യത്തെ ദിവസം അല്ലേ. അവർക്ക് എന്റെ കൈയ്യെഴുത്ത് ചിലപ്പോൾ മനസ്സിലായിക്കാണില്ല."
ചീട്ട് വാങ്ങി. ROP എന്നെഴുതിയത് Remove plaster എന്നെഴുതിക്കൊടുത്തു.
"അതല്ല പ്രശ്നം."
"പിന്നെന്താ പ്രശ്നം?"
"മാറ്റി എഴുതിയിട്ടു കാര്യമില്ല സർ. കാശ് കൊടുക്കാതെ അവർ പ്ലാസ്റ്റർ വെട്ടുന്ന പ്രശ്‌നം ഇല്ലെന്നാണവർ പറയുന്നത്. സർ മുമ്പിരുന്ന ആശുപത്രിയിൽ വന്ന് കുട്ടിയുടെ കാൽ ഒടിഞ്ഞതിന് പ്ലാസ്റ്റർ ഇടാൻ കാശൊന്നും ചെലവായില്ല. അതുകൊണ്ട് ഇവിടെയും അങ്ങനെ ആയിരിക്കും എന്നു കരുതി വന്നതു കൊണ്ട് കാശൊന്നും കരുതിയില്ല. അവർക്ക് കൊടുക്കാൻ എന്റെ കൈയ്യിൽ കാശൊന്നും ഇല്ല."
"ആരാണങ്ങനെ പറഞ്ഞത്?"
"വേള്ളയും വെള്ളയും ഇട്ട ഒരു ചേട്ടൻ."
"ഹേയ്. നിങ്ങൾക്ക് തോന്നിയതാവും."
"ഇല്ല സർ. തോന്നിയതല്ല. എന്റെ കൈയ്യിൽ എന്തേലും ഉണ്ടായിരുന്നെങ്കിൽ ഞാൻ കൊടുത്തേനേ. 'ഇത് _ _ _ _ _ (ഇന്നലെ വരെ ജോലി ചെയ്ത സ്ഥലം) അല്ല. _ _ (പുതിയ സ്റ്റേഷൻ) ആണെന്ന് സാറിനോട് പറഞ്ഞേക്കൂ, ഇവിടെ തൂണിനു വരെ കാശ് കൊടുക്കേണ്ടിവരും എന്നും സാറിനോട് പറഞ്ഞേക്കൂ' എന്നാണ് അവർ പറഞ്ഞത്."
എന്ത് ചെയ്യും?
ഇതെന്താ ഈ ആശുപത്രിയിൽ ജീവനക്കാർ ഇങ്ങനെ? ഉള്ളിൽ ചോര തിളയ്ക്കുന്നുണ്ടായിരുന്നു. സംയമനം പാലിച്ച് ദേഷ്യം കടിച്ചമർത്തി മൂഖഭാവം ന്യൂട്രലാക്കി അവരേയും വിളിച്ചുകൊണ്ട് പ്ലാസ്റ്റർ വെട്ടുന്ന മുറിയിലേക്ക് നടന്നു.
"ആരാണിവിടെ പ്ലാസ്റ്റർ വെട്ടാൻ നിൽക്കുന്നത്?" മുഖത്ത് ഒരു ചെറിയ ചിരി പാടുപെട്ട് വരുത്തി ചോദിച്ചു.
ഡ്രസ്സിംഗ് മുറിയിൽ നിൽക്കുന്നവർ ഒന്നും മിണ്ടാതെ പരസ്പരം കണ്ണെറിയുകയാണ്. "ഈ മാരണം ഇതെന്ത് പുറപ്പാടിനാണ്?" എന്നവരുടെ മുഖഭാവത്തിൽ നിന്നും വ്യാക്തമായി വായിച്ചെടുക്കാം. ഈ ആശുപത്രിയിൽ ആദ്യത്തെ ദിവസം ആയതിനാൽ അവർക്ക് എന്നെ അറിയില്ല. എനിക്കവരെയും. ഉള്ളിൽ ചിരിയും സങ്കടവും നിരാശയും ദേഷ്യവും എല്ലാം വരുന്നുണ്ടായിരുന്നു.
"ഈ ആശുപത്രിയിൽ എങ്ങനെയാണ് പ്ലാസ്റ്റർ വെട്ടുന്നത് എന്നൊന്നു കാണട്ടെ. ആരാ പ്ലാസ്റ്റർ വെട്ടുന്നതെന്നു വച്ചാൽ ഈ കുട്ടിയുടെ പ്ലാസ്റ്റർ വെട്ടി കാണക്കൂ. പ്രൊസീജ്യർ ശരിയാണോ എന്ന് ഞാനൊന്നു കാണട്ടെ."
വിഷപ്പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കിക്കുക. ശ്രമകരമാണ്.
രോഗിയുടെ അമ്മയുടെ മുഖത്ത് സന്തോഷവും നന്ദിയും പ്രതിഫലിക്കുന്നുണ്ടായിരുന്നു. പ്ലാസ്റ്റർ വെട്ടിയവന്റെ മുഖത്ത് നിരാശയും വിദ്വേഷവും.
മുറിവേറ്റ ഈഗോധാരിയുടെ പ്രതികരണം രണ്ടാം ദിവസം യൂണിയൻകാരുടെ വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.
ഒപിയിൽ ഒരു വല്യമ്മ കൈയ്യൊടിഞ്ഞു വരുന്നു. എക്‌സ്രേ എടുക്കുന്നു. ശരിയാണ്. ഒടിവുണ്ട് വലിച്ചു നേരെ ആക്കിയതിനു ശേഷം വേണം പ്ലാസ്റ്റർ ഇടാൻ. പ്ലാസ്റ്റർ ഇടാൻ അവർക്ക് സമ്മതമാണ്. സിസ്റ്ററെ വിളിച്ച് ഏർപ്പാടാക്കി. പ്ലാസ്റ്റർ മുറിയിൽ ഇപ്പോൾ സഹായി ആയി നിൽക്കുന്നത് മറ്റൊരാളാണ്. കൈ വലിച്ചു പിടിക്കേണ്ട രീതികളൊക്കെ പറഞ്ഞു മനസ്സിലാക്കി കൈവലിച്ചു നേരെയാക്കി പ്ലാസ്റ്റർ ഇട്ടുകഴിഞ്ഞു ചെക്കെക്‌സ്രേയ്ക്ക് എഴുതിക്കൊടുത്ത് തിരിഞ്ഞു നോക്കുമ്പോൾ മുറിയുടെ വാതിലിനു ചുറ്റും ആശുപത്രിയിലെ വെള്ള വേഷധാരികൾ മുഴുവനും ഉണ്ട്.
വല്ല യൂണിയൻ പിരിവും ആയിരിക്കും എന്നാണ് ആദ്യം കരുതിയത്. പക്ഷെ അല്ല.
"ഇവിടെ പ്ലാസ്റ്റർ ഇടുന്നത് ഞങ്ങളാണ്."
"ങ്ഹേ? മനസ്സിലായില്ല."
"കൈയ്യൊടിഞ്ഞ് ഈ ആശുപത്രിയിൽ വരുന്ന രോഗികൾക്ക് ഞങ്ങളാണ് പ്ലാസ്റ്റർ ഇടുന്നതെന്ന്."
"അതു ശരി. അപ്പോൾ ഓപ്പറേഷൻ തീയേറ്ററിൽ ഓപ്പറേഷൻ ചെയ്യുന്നതും നിങ്ങളാണോ."
"വേണ്ടിവന്നാൽ അതും ചെയ്യും. പക്ഷെ ഇതാണ് ഇവിടത്തെ ഞങ്ങളുടെ യൂണിയന്റെ തീരുമാനിക്കും."
"ഓ ഹോ. അപ്പോ ഒപിയും നിങ്ങൾ നോക്കുമായിരിക്കും!"
"ഞങ്ങളുടെ വരുമാനത്തിൽ ഇടങ്കോലിട്ടാൽ ഞങ്ങൾ പ്രതികരിക്കും."
"അത് ന്യായം. നിങ്ങൾക്ക് സമയത്ത് ശമ്പളം കിട്ടാതിരുന്നാൽ എന്നോട് പറ. നാളെ ഞാൻ ആറെമ്മോയുടെ സ്ഥാനം ഏൽക്കുകയാണ്. നിങ്ങളുടെ ഏതു പ്രശ്‌നവും കൈകാര്യം ചെയ്യാൻ ഞാനിവിടെയുണ്ടാവും."
എല്ലാവരും മിഴുങ്ങസ്യം.
ഇതൊരു തുടക്കം മാത്രം....
....തുടരും.
.https://www.facebook.com/DrBhadranTR/posts/734517390238356 ചേർത്തു വായിക്കുക

ആറെമ്മോടെ ഗേറ്റ്

ആറെമ്മോടെ ഗേറ്റ്
................................
(ശബരിമല വിഷയത്തിൽ നിന്നും ഒരു ഡൈവേർഷൺ)
8 വർഷത്തെ റൂറൽ സർവ്വീസിന്റെ പിൻബലത്തോടെ ബിരുദാനന്തരബിരുദ പഠനത്തിന് പ്രവേശനം കിട്ടി ആദ്യത്തെ പരിശ്രമത്തിൽ തന്നെ പരീക്ഷ പാസ്സായി തിരിച്ച് സർവ്വീസിൽ കേറുമ്പോൾ വീണ്ടും 7 വർഷത്തെ റൂറൽ സർവ്വീസ് ചെയ്യേണ്ടിവരുന്നു. ഒടുക്കം മൊത്തം 15 വർഷത്തെ റൂറൽ സർവ്വീസിനു ശേഷം ഭാഗ്യവശാൽ ഡോക്ടർക്ക് ആരുടേയും റെക്കമന്റേഷൻ ഇല്ലാതെ തന്നെ ഒരു താലൂക്ക് ആശുപത്രിയിൽ പോസ്റ്റിംഗ് ലഭിക്കുന്നു.
ആശിച്ചു മോഹിച്ചു പുതിയ ആശുപത്രിയിൽ ചേർന്നു കഴിയുമ്പോൾ താമസിക്കാൻ ഒരു വീട് തിരക്കി നടന്നിട്ട് ലഭിക്കുന്നില്ല. പ്രശ്‌നപരിഹാരമായി ആശുപത്രി സുപ്രണ്ട് ഒരു നിർദ്ദേശം വയ്ക്കുന്നു.
"ആറെമ്മോ സ്ഥാനം ഏൽക്കാൻ തയ്യാറാണെങ്കിൽ സർക്കാർ വക ഫ്രീ ആറെമ്മോ ക്വാർട്ടേഴ്‌സ് തരാം."
ക്വാട്ടേഴ്‌സ് താമസയോഗ്യമാണോ എന്നുപോലും തിരക്കുന്നില്ല.
പഴയ ആറെമ്മോയുടെ പക്കൽ നിന്നും ക്വാർട്ടേഴ്‌സിന്റെ താക്കോൽ കൈപ്പറ്റി വീട്ടു സാമഗ്രികളും കുടുംബവുമായി ക്വാർട്ടേഴ്‌സിൽ എത്തിയപ്പോഴാണ് വേണ്ടായിരുന്നു എന്നു തോന്നുന്നത്.
ഇനിയെന്തു ചെയ്യും? നനഞ്ഞുപോയില്ലേ. കുളിച്ചുകേറുക തന്നെ!!
കഴിഞ്ഞു പോയ 10 വർഷമായി ആറെമ്മോ സ്ഥാനം അലങ്കരിച്ചവരാരും തന്നെ ഈ ഭാർഗ്ഗവീനിലയത്തിൽ താമസിച്ചിരുന്നില്ലത്രേ!!
ഇല്ലത്തു നിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്ത് ഒട്ട് എത്തിയതുമില്ല എന്ന പോലത്തെ അവസ്ഥ.
ഒടുവിൽ രണ്ടും കല്പിച്ച് ക്വാർട്ടേഴ്‌സ് തുറന്ന് ഒരു മുറി മാത്രം വൃത്തിയാക്കി വീട്ട് സാധനങ്ങൾ ഇറക്കി നാട്ടിലേക്ക് വന്ന് ഭാര്യയെയും മക്കളെയും അവിടെ ആക്കുന്നു. പിറ്റേന്ന് ഒരു സഹായിയുമായി തിരിച്ചെത്തി മുറികളെല്ലാം വൃത്തിയാക്കി വീട്ടുപകരണങ്ങളെല്ലാം അടുക്കി വച്ചതിനു ശേഷം നാട്ടിൽ തിരിച്ചുപോയി കുടുംബത്തെ കൂട്ടി വരുന്നു.
സർക്കാർ വക മെയിന്റെനൻസിന് കാത്തിരുന്നാൽ സർക്കാർ കാര്യം മുറ പോലെയേ നടക്കൂ. ഒരു പ്ലമ്പറെയും ഇലക്ട്രീഷ്യനേയും നിർത്തി വെള്ളം കറന്റ് ടോയിലറ്റ് എന്നിവയുടെ പ്രശ്‌നങ്ങളും പരിഹരിച്ച് വീടിന്റെ ചോർച്ച കൂടി തീർത്തുകഴിഞ്ഞപ്പോഴേക്കും നല്ലൊരു തുക കയ്യിൽ നിന്നും ചെലവാകുന്നു.
പിന്നെ വൈറ്റ്‌വാഷിംഗും പെയിന്റിംഗും. സാരമില്ല. സഹിക്കുക തന്നെ. തൽക്കാലം മതിലും ജനലും മറ്റും തുടച്ചു വൃത്തിയാക്കാവുന്നടുത്തോളം വൃത്തിയാക്കുന്നു.
കുട്ടികളെ പുതിയ സ്‌ക്കൂളിൽ ചേർക്കുന്നു. ഗ്യാസ് കണക്ഷനും റേഷൻ കാർ‍ഡും ട്രാൻസ്‌ഫർ ചെയ്യുന്നു.
ട്രാൻസ്‌ഫർ സമയത്ത് അർഹതപ്പെട്ട ജോയിനിംഗ് ടൈം എടുക്കാതിരുന്നതിനാൽ ആശുപത്രി ഡ്യൂട്ടി സമയം കഴിഞ്ഞു വേണം എല്ലാത്തിനും മേൽനോട്ടം വഹിക്കാൻ. സെറ്റിൽ ആകാൻ കുറച്ചധികം നാൾ വേണ്ടിവരുന്നു.
ആശുപത്രിയുടെ വടക്ക് കിഴക്കേ മൂലയിലായി മറ്റൊരു കോമ്പൗണ്ടായാണ് ക്വാർട്ടേഴ്‌സ് സ്ഥിതി ചെയ്യുന്നത്. ക്വാർട്ടേഴ്‌സിന്റെ പുറകിൽ നിന്നും ആശുപത്രി കോമ്പൗണ്ടിലേക്ക് കടക്കാൻ ഒരാൾക്ക് മാത്രം കടന്നു പോകാൻ പാകത്തിൽ ചെറിയ ഒരു ഗേറ്റ്. മുന്നിൽ വണ്ടിയുമായി പുറത്തേക്ക് മെയിൻ റോഡിലേക്കു കടക്കാൻ വലിയ മറ്റൊരു ഗേറ്റ്. വലിയ ഗേറ്റ് വഴി പുറത്തേക്കിറങ്ങിയാൽ പ്രൈവറ്റ് ബസ്സ് സ്റ്റാന്റ് കടന്നു വേണം റോഡിലെത്താൻ.
പുറത്തേക്കിറങ്ങുന്ന വഴിയുടെ ഓരത്തായി സ്ഥിതി ചെയ്യുന്ന പബ്ലിക്ക് മൂത്രപ്പുരയിൽ നിന്നുമുള്ള ദുർഗന്ധം ക്വാർട്ടേഴ്‌സിൽ സഹിക്കാവുന്നതിനും അപ്പുറം!
മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് വഴി ചേർമാനെ നേരിട്ട് കണ്ട് ഒരു പരാതി കൊടുക്കുന്നു. ഏതാനം ദിവസങ്ങൾക്കകം മൂത്രപ്പുര വൃത്തിയാക്കുന്ന കാര്യത്തിൽ ഒരു പരിഹാരം ഉണ്ടാവുന്നു.
ദുർഗന്ധം ഇനി സഹിക്കേണ്ടല്ലോ എന്നു മനസ്സിലാക്കി പരിസസരവാസികൾക്കും സന്തോഷം മൂത്രപ്പുര വൃത്തിയാക്കി കിട്ടിയതിൽ പ്രൈവറ്റ് സ്റ്റാന്റിൽ എത്തുന്ന യാത്രക്കാർക്കും സന്തോഷം.
പ്രൈവറ്റ് സ്റ്റാന്റിൽ എത്തുന്ന രോഗികളും കൂട്ടിരുപ്പുകാരും സന്ദർശ്ശകരും എന്നു വേണ്ട ആശുപത്രി ജീവനക്കാർ പോലും ആശുപത്രിയിലേക്ക് പ്രവേശിക്കുന്നത് ക്വാർട്ടേർസ് വഴി ആണ്. കുടുംബവുമായി താമസിക്കുന്നതിനാൽ വളരെ അധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നപ്പോൾ ആശുപത്രിയിലേക്കുള്ള ഗേറ്റ് പൂട്ടിയിടേണ്ടിവരുന്നു.
ഗേറ്റ് പൂട്ടിയിട്ടതോടുകൂടി ജനത്തിൽ നിന്നും ഉള്ളതിനേക്കാൾ പ്രതിഷേധം ഉയരുന്നത് ആശുപത്രി ജീവനക്കാരിൽ നിന്നു തന്നെ.
ആശുപത്രിയിലേക്ക് വരാനും പോകാനും മാത്രമല്ല ഹാജർ രേഖപ്പെടുത്തിയതിനു ശേഷം ഡ്യൂട്ടി സമയത്ത് ആശുപത്രിയിൽ നിന്നും മുങ്ങാൻ കൂടി ഈ വഴി പലരും ഉപയോഗിച്ചിരുന്നു എന്ന് നൾസിംഗ് സൂപ്രണ്ട് പറയുന്നു. ഈ ഗേറ്റ് പൂട്ടിയിട്ടാൽ ആശുപത്രിയുടെ പ്രധാന കവാടം വഴി മുങ്ങാൻ സാധിക്കില്ല.
ജീവനക്കാർക്ക് ഏതു സമയത്തും ആറെമ്മോയെ ഒഫിഷ്യലായി സമീപിക്കേണ്ടി വരും എന്ന കാരണം പറഞ്ഞ് ക്വാർട്ടേഴ്‌സിലെ ഗേറ്റ് പൂട്ടിയിടാൻ പാടില്ല എന്ന പരാതി ഉയരുന്നു. അത് ആശുപത്രിയിലെ മാസ പ്രവർത്തന അവലോകന യോഗം കൂടുമ്പോൾ ജീവനക്കാർ ഉന്നയിക്കുകയും ചെയ്യുന്നു.
ഗേറ്റ് വഴി ജീവനക്കാർ ഡ്യൂട്ടിയിൽ നിന്നും മുങ്ങുന്ന കാര്യം ആരും പറയാതിരുന്നതിനാൽ ആ വിവരം ആറെമ്മോ തന്നെ യോഗത്തെ അറിയിക്കുന്നു. നഴ്‌സിംഗ് സൂപ്രണ്ട് അത് ശരിവയ്ക്കുകയും ചെയ്യതോടെ യോഗത്തിൽ ബഹളമുണ്ടാവുന്നു.
പ്രശ്‌നത്തിന് ഒരു പരിഹാരം നിർദ്ദേശിക്കാൻ സൂപ്രണ്ട് ആറെമ്മൊയോട് ആവശ്യപ്പടുന്നു.
പരിഹാരം വളരെ സിമ്പിളാണെന്ന് ആറെമ്മോ. ആശുപത്രിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏതു സമയത്തും ആറെമ്മോ അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന കാര്യം കണക്കിലെടുത്ത് ആറെമ്മോ ക്വാർട്ടേഴ്‌സിലേക്ക് ഒരു ടെലിഫോൺ കണക്ഷൻ എത്രയും വേഗം ഏർപ്പാടാക്കുക.
അങ്ങനെ ആറെമ്മോ കണക്ഷന് അപേക്ഷിക്കുന്നു. അടിയന്തിരമായി കണക്ഷൻ ലഭിക്കുകയും ചെയ്യുന്നു.
ശുഭം? എവിടുന്ന്!!
ഗേറ്റ് ഉപയോഗിച്ചിരുന്നവരെല്ലാം ആറെമ്മോയെ ശത്രുഗണത്തിൽ പെടുത്തുന്നു.
പോകെപ്പോകെ പലരിൽ നിന്നും പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്നതിന്റെ (ഉണ്ടാക്കുന്നതിന്റെ എന്നു പറയുന്നതാവും കൂടുതൽ ശരി) എല്ലാം പിന്നിൽ ക്വോർട്ടേഴ്‌സ് പൊതുവഴിയായി നേരത്തെ ഉപയോഗിച്ചിരുന്ന ജീവനക്കാരും ജനവും ആവുന്നു.
പഴയ മുദ്രാവാക്യം കേട്ടിട്ടില്ലേ "ഞങ്ങളെ തൊട്ടുകളിച്ചാൽ അക്കളി തീക്കളി സർക്കാരേ".
ആറെമ്മോ ആയി ഇരിക്കുന്ന കാലമത്രയും ആശുപത്രിയിലേക്കുള്ള ചെറിയ ഗേറ്റ് തുറന്നിടേണ്ട സാഹചര്യം ഉണ്ടാവുന്നില്ല!!
പക്ഷെ... പാരയോട് പാര...
.....തുടരും.

Monday, December 4, 2017

ചികിത്സ ഗ്യാരണ്ടി എന്തുകൊണ്ട് മോഡേൺ മെഡിസിൻ ഡോക്ടർ നൽകുന്നില്ല

"Why cant the modern medicine guarantee an absolute recovery?"

ഒരു ചിരകാല സുഹൃത്ത് ചോദിച്ച ഒരു ചോദ്യത്തിന് ഉത്തരം പറയാൻ ശ്രമിക്കുകയാണിവിടെ.

Diagnosis എന്ന വൈദ്യശാസ്ത്രപ്രയോഗത്തിന്റെ അർത്ഥം എല്ലാവർക്കും അറിയാവുന്നതാണ്.

Prognosis എന്ന വാക്ക് ഡോക്ടർമാർക്ക് സുപരിചിതം ആണെങ്കിലും പോതുജനത്തിന് അതിനെപ്പറ്റി വലിയ ധാരണയൊന്നും ഇല്ല.

ഏതോരു രോഗത്തിന്റെയും ഭാവിയെപ്പറ്റിയുള്ള പ്രവചനം ആണ് "പ്രോഗ്നോസിസ്" എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്.

രോഗത്തിന്റെ നൈസർഗ്ഗികമായ കാലാവധി, ധർമ്മം, ഗതി, ഏറ്റക്കുറച്ചിലുകൾ, ഇടവിട്ടുള്ള ആപൽസന്ധി, പ്രവചനാതീതമായ പരിണാമം, മരണസാദ്ധ്യത എന്നീ വിഷയങ്ങളെല്ലാം പ്രോഗ്നോസിസ് എന്ന ഒറ്റ സംജ്ഞയുടെ കീഴിൽ വരും. ഇവയെല്ലാം ഓരോ രോഗങ്ങൾക്കും വ്യത്യസ്ഥമാണ്.

എല്ലാ രോഗങ്ങളുടെയും ക്രമികമായ പരിണാമം ഒരേ പോലെ അല്ല. ചികിത്സയില്ലാതെ മാറുന്നവ, ചികിത്സയോടെ മാറുന്നവ, ചികിത്സയോടെ നിയന്ത്രണവിധേയമാക്കാവുന്നവ, ചികിത്സയോടെ മാറ്റാൻ സാധിക്കില്ലെങ്കിലും രോഗിയുടെ ബുദ്ധിമുട്ട് ലഘൂകരിക്കാവുന്നവ, പെട്ടെന്നുള്ളതോ സാവധാനത്തിലുള്ളതോ ആയ മരണത്തിലേക്ക് നയിക്കുന്നവ എന്നിങ്ങനെ പല വിധ പരിണാമങ്ങൾ രോഗങ്ങൾക്ക് സംഭവിക്കാം.

ഓരോ രോഗങ്ങളുടെയും പൂർവ്വകാല അനുഭവങ്ങളും പഠനങ്ങളും അവലോകനങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഓരോ രോഗത്തിന്റെയും പ്രോഗ്നോസിസ് നിശ്ചയിച്ചിട്ടുള്ളത്.

ഡോക്ടർമാർ അമാനുഷിക ദിവ്യശക്തിയുള്ളവരല്ല. വൈദ്യശാസ്ത്രം പഠിച്ച ഒരു വ്യക്തി എന്ന വ്യത്യാസമേ ഡോക്ടറും ഡോക്ടർ അല്ലാത്തവരും തമ്മിൽ ഉള്ളു.

ജീവൻ നില നിർത്താനും, ശരീരം പ്രവർത്തനക്ഷമമാകാനും ഉള്ള വിവരങ്ങൾ മാത്രമേ ജനിച്ചു വീഴുന്ന സമയത്ത് ഭാവിയിൽ ഒരു ഡോക്ടറാകാൻ വിധിക്കപ്പെട്ട ശിശുവിന്റേയും മറ്റുള്ള ശിശുക്കളുടേയും തലച്ചോറിൽ ഉള്ളു. (കംപ്യൂട്ടർ ഭാഷയിൽ പറഞ്ഞാൽ BIOS മാത്രമായിട്ടാണ് ജനനം. സിസ്റ്റം ഉപയോഗപ്രദം ആവണമെങ്കിൽ ഓപ്പറേറ്റിംഗ് സിസ്റ്റം വേണം, ഒരോ തരം പ്രവർത്തികൾക്കും പ്രത്യേകം സോഫ്‌റ്റ്‌വേറുകൾ വേണം ഓരോന്നിന്റെയും ടൂൾസ് എന്തൊക്കെയാണെന്നു ഉപയോക്താവ് പഠിക്കണം) കാലാകാലങ്ങളിൽ പഞ്ചേന്ത്രിയങ്ങൾ വഴി തലച്ചോറിൽ ശേഖരിക്കപ്പെടുന്ന ആർജ്ജിത വിവരശേഖരം ആണ് പിൽക്കാലത്ത് അവനെ ഡോക്ടറും എഞ്ചിനീയറും ഓഡിറ്ററും പൊതുപ്രവർത്തകനും ഒക്കെ ആക്കുന്നത്. ഇത്തരം ആർജ്ജിത വിജ്ഞാനം ഒന്നും തന്നെ, ചിലർ ആവകാശവാദം ഉന്നിയിക്കുന്നതു പോലെ, ജീൻ വഴി അടുത്ത തലമുറയിലേക്ക് പകർന്നു കൊടുക്കപ്പെടുന്ന ഒന്നല്ല. ഒരു വൈദ്യകുടുംബത്തിൽ ജനിച്ചു വീഴുന്നതു കൊണ്ടുമാത്രം താൻ ഒരു പരമ്പരാഗത വൈദ്യൻ ആണെന്ന് ആർക്കും അവകാശപ്പെടാൻ ആവില്ല. ജ്ഞാനം ചുറ്റുപാടുകളിൽ നിന്നും സമ്പാദിക്കുക തന്നെ വേണം. അതിന് വളരെ നാളത്തെ പരിശ്രമവും പ്രവൃത്തിപരിചയവും അത്യന്താപേക്ഷിതമാണ്.

കേരളത്തിലെ ഒരു ഓർഫനേജിൽ നിന്നും ഒരു നവജാതശിശുവിനെ ദത്തെടുത്ത് വളർത്താനായി റഷ്യയിലേക്കു കൊണ്ടു പോയ റഷ്യൻ ദമ്പതിമാർ മലയാളം പഠിക്കാൻ പോയ ഒരു കഥയുണ്ട്. റഷ്യയിൽ വളരുന്ന കുട്ടി മാതൃഭാഷ സംസാരിക്കാൻ തുടങ്ങുമ്പോൾ തങ്ങൾക്ക് മലയാളം അറിയാൻ പാടില്ലാത്തതുകൊണ്ട് കുട്ടിയുമായി എങ്ങനെ സംസാരിക്കും എന്നായിരുന്നു അവരുടെ പേടി!

ചുരുക്കിപ്പറഞ്ഞാൽ ഗാർബേജ് ഇൻ ഗാർബേജ് ഓട്ട് എന്ന് കംപ്യൂട്ടറിനെ വിശേഷിപ്പിക്കുന്നത് തലച്ചോറിന്റെ കാര്യത്തിലും തികച്ചും ബാധകമാണ്.

ഇന്റർനെറ്റിലെയും ഫേസ്‌ബുക്കിലേയും വാട്‌സാപ്പ് സന്ദേശങ്ങളിലെയും ബോധപൂർവ്വം പ്രചരിപ്പിക്കപ്പെടുന്ന തല്പരകക്ഷികളുടെ കപടചികിത്സാവാഗ്ദാനങ്ങൾ എല്ലാ ചികിത്സാരംഗത്തെയും വളരെ പ്രതികൂലമായി ബാധിക്കുകയും രോഗിക്ക് ഡോക്ടറോടും ഡോക്ടർക്ക് രോഗിയോടും വിശ്വാസം ഇല്ലാത്ത ഒരുവസ്ഥാവിശേഷത്തിലേക്ക് മാലോകരെ എത്തിക്കുകയും ചെയ്യുന്നുണ്ട്. വ്യാജവൈദ്യന്മാരുടെ അടുത്ത് എത്തുന്നവരിൽ ഭൂരിപക്ഷവും സമൂഹമാദ്ധ്യമങ്ങളിലെ പ്രചരണങ്ങൾ വിശ്വസിക്കുന്നവരാണെന്ന് അവരുടെ അഭിപ്രായ പ്രകടനത്തിൽ നിന്നു തന്നെ നിസ്സംശയം മനസ്സിലാക്കുവാൻ സാധിക്കും.

പഠനകാലത്ത് ശാസ്ത്രേതരവിഷയങ്ങളിൽ മാത്രം അറിവ് നേടി സമൂഹത്തിലെ ഉന്നതരായി പ്രവർത്തിക്കുന്നവർക്കും പോലും ശാസ്ത്രവിഷയങ്ങളിൽ അവഗാഹം ഉണ്ടാവണമെന്നില്ല. പത്തെൺപതു വർഷം ചുമന്നുനടന്നുവെന്നു വച്ച് സ്വന്തം ശരീരത്തെപ്പറ്റി അറിയണമെങ്കിൽ പോലും ഗുരുമുഖത്തു നിന്നു തന്നെ ശരീരശാസ്ത്രം പഠിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വിഷയത്തെ സംബന്ധിക്കുന്ന പുസ്തകങ്ങൾ വായിച്ചതുകൊണ്ടു മാത്രം കാര്യമില്ല. ആരെങ്കിലുമൊക്കെ പെടച്ചുവിടുന്ന ശാസ്ത്രഅബദ്ധങ്ങളിലെ ഉള്ളുകള്ളികൾ, പ്രത്യേകിച്ചും അസ്ഥാനത്തുള്ള ശാസ്ത്രപദപ്രയോഗങ്ങൾ, തിരിച്ചറിയണമെങ്കിൽ അല്പം മൗലിക പരിജ്ഞാനം ആവശ്യമാണ്. ഇവിടെയാണ് ഒരു മാഗ്ഗദർശിയുടെയും ആരോഗ്യവിദ്യാഭ്യാസ സ്ഥാപനത്തിന്റേയും അനിവാര്യത പ്രസക്തമാകുന്നത്. മനസ്സിലാക്കാൻ സാധിക്കാത്ത കാര്യങ്ങൾ അപ്പാടെ വിശ്വസിക്കുന്നതിനു പകരം മനസ്സിലാവാത്ത വിഷയങ്ങൾ പഠിച്ചവരോട് ചോദിച്ചു മനസ്സിലാക്കാവുന്നതേ ഉള്ളു.

* രോഗചികിത്സയിൽ പ്രധാന പങ്ക് വഹിക്കുന്നത് ഡോക്ടർ അല്ല. രോഗിയാണ്.

- രോഗസംബന്ധമായ എല്ലാ വിവരങ്ങളും മറ കൂടാതെ ഡോക്ടറോട് രോഗി പറയേണ്ടതുണ്ട്. എന്തെങ്കിലും മരുന്ന് സ്വയമായോ അവിദഗ്ദ്ധരിൽ നിന്നോ വാങ്ങി കഴിച്ചിട്ടുണ്ടെങ്കിൽ അത് മടികൂടാതെ ഡോക്ടറെ ധരിപ്പിക്കേണ്ടതുണ്ട്.

- ഡോക്ടർ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി രോഗി പറയേണ്ടതുണ്ട്. പ്രസക്തമാണെന്നു സ്വയം തോന്നുന്ന വിവരം മാത്രം പറഞ്ഞ് അപ്രസക്തമെന്നു തോന്നുന്നവ മറച്ചുവയ്ക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. അപ്രസക്തം എന്നു രോഗിക്കു തോന്നുന്ന വിവരങ്ങൾ രോഗനിർണ്ണയത്തിൽ പ്രസക്തമായിക്കൂടായ്കയില്ല.

- ശരീരപരിശോധനയ്ക്ക് രോഗി പൂർണ്ണസമ്മതത്തോടെ സഹകരിക്കേണ്ടതുണ്ട്.

- ഡോക്ടർ നിർദ്ദേശിക്കുന്ന ടെസ്റ്റുകൾ രോഗി കൃത്യസമയത്ത് ചെയ്യേണ്ടതുണ്ട്.

- പഥ്യം പാലിക്കേണ്ടതുണ്ട്.

- നിർദ്ദേശിക്കപ്പെട്ടതു പോലെ കൃത്യമായി മരുന്നു കഴിക്കേണ്ടതുണ്ട്.

- അനിഷ്ട വ്യതിയാനങ്ങൾ ഡോക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതുണ്ട്.

- നിശ്ചയിച്ച ദിവസം തന്നെ രോഗി പുനഃപരിശോധനയ്ക്ക് ഹാജരാകേണ്ടതുണ്ട്.

- എന്തെങ്കിലും അതൃപ്തി മൂലം അല്ലെങ്കിൽ ബാഹ്യസ്വാധീനത്താൽ നിങ്ങൾ രണ്ടാമത് കാണാൻ പോകുന്ന ഡോക്ടർ ആദ്യത്തെ ആളേക്കാൾ കേമൻ ആകണമെന്നില്ലെങ്കിലും ചികിത്സിക്കുന്ന ഡോക്ടറിൽ വിശ്വാസം നഷ്ടപ്പെടുന്ന പക്ഷം ഉടനെ ഡോക്ടറെ മാറ്റുകയാണ് വേണ്ടത്.

- രോഗിക്ക് മാറ്റാൻ പറ്റുന്നത് ഡോക്ടറെ മാത്രം ആയിരിക്കും. രോഗി അപ്പോഴും പഴയതു തന്നെ!

- വിശ്വാസം. അതാണ് ഇക്കാലത്ത് പലർക്കും ഇല്ലാത്തത്.

- ചികിത്സിക്കുന്ന ഡോക്ടറെ പരീക്ഷിക്കുന്ന പ്രവണതയും അഭിലഷണീയമല്ല.

ഏതൊരു രോഗത്തിന്റെയും പ്രോഗ്നോസിസിനെപ്പറ്റി രോഗിയോട് പറയണോ അതോ ബന്ധുക്കളോടു മാത്രം പറയണോ എന്നത് ഡോക്ടറെ പലപ്പോഴും അലട്ടുന്ന ഒരു പ്രശ്നം ആണ്. ഇക്കാര്യത്തിൽ രോഗിയുടെയും ബന്ധുജനങ്ങളുടെയും താല്പര്യത്തിനനുസരിച്ച് നിന്നു കൊടുക്കുന്നതാവും നല്ലത്. പക്ഷെ തന്റെ രോഗത്തെപ്പറ്റി രോഗി ബോധവാനല്ലാതാകുമ്പോൾ ചികിത്സയ്ക്ക് വിഘ്നം നേരിടുന്ന പക്ഷം രോഗിയോട് തന്നെ പ്രോഗ്നോസിസ് പറയാൻ ഡോക്ടർ നിർബന്ധിതനാകും. തദ്ദവസരങ്ങളിൽ മയത്തിൽ പറയുന്നതും ചിലപ്പോൾ ഗുണകരമല്ലാതെ ഭവിക്കും. ചുരുക്കി പറഞ്ഞാൽ ഓരോ രോഗിയെയും വ്യത്യസ്ഥ രീതിയിൽ സമീപിക്കേണ്ടിവരും. ശുഭാപ്തി വിശ്വാസം നല്ലതാണ്. പക്ഷെ ചിലപ്പോൾ അത് പല തരത്തിലുള്ള ദോഷങ്ങൾക്ക് കരാണമാകും.

നിർമ്മാണത്തിൽ ഉണ്ടാകുന്ന പാകപ്പിഴകൾക്ക് മാത്രമേ ഉപകരണ നിർമ്മാതാക്കൾ ഗ്യാരണ്ടി നൽകാറുള്ളു. അതും നിശ്ചിത കാലാവധിക്കോ ശ്രദ്ധാപൂർവ്വമായ ഉപയോഗത്തിനോ മാത്രം.
മനുഷ്യശരീരം ആശുപത്രികളിൽ നിർമ്മിക്കുന്ന ഒരു യന്ത്രം അല്ല എന്നതുകൊണ്ടുതന്നെ ഗ്യാരണ്ടി എന്ന പദപ്രയോഗം തന്നെ വൈദ്യശാസ്ത്രരംഗത്ത് പ്രായോഗികമല്ല.

ശ്രദ്ധാപൂർവ്വമുള്ള സേവനം മാത്രമേ ഡോക്ടർ ഗ്യാരണ്ടി കൊടുക്കുന്നുള്ളു. അതേ സാധിക്കുകയുള്ളു.

ഏതെങ്കിലും ഒരു ഡോക്ടറോ വൈദ്യനോ മാറാരോഗം പോലും മാറ്റിക്കൊടുക്കപ്പെടും എന്ന് രോഗിക്കോ ബന്ധുക്കൾക്കോ പരസ്യത്തിലോ ഗ്യാരണ്ടി കൊടുക്കുന്നുണ്ടെങ്കിൽ അത് രോഗിയ്ക്ക് നൽകുന്ന വൈദ്യരുടെ ലക്ഷ്യം രോഗിയുടെ ക്ഷേമം ആയിരിക്കില്ല. മറിച്ച് സ്വന്തം സാമ്പത്തിക നേട്ടമോ പ്രസിദ്ധിയോ ആയിരിക്കും. വൈദ്യശാസ്ത്രം പഠിച്ചിട്ടില്ലാത്ത വ്യാജവൈദ്യന്മാർ പലരും മാറാരോഗങ്ങൾക്കു പോലും ഗ്യാരണ്ടി കൊടുക്കുന്നത് രോഗിയുടെ വിശ്വാസം നേടിയെടുക്കാനും കൂടിയാണ്. രോഗത്തിന്റെ പ്രോഗ്നോസിസിനെപ്പറ്റിയുള്ള വൈദ്യരുടെ അജ്ഞതയും ഗ്യാരണ്ട കൊടുക്കുന്നതിന് ഒരു കാരണമാണ്. ആ അജ്ഞത ചിലപ്പോൾ രോഗിയെ മരണത്തിലേക്ക് നയിക്കുക കൂടി ചെയ്തേക്കാം.

വിദഗ്ധശാസ്ത്രീയസേവനം ഒന്നു മാത്രമേ രോഗിയ്ക്ക് സശ്രദ്ധം നൽകുവാൻ ഡോക്ടർക്ക് കൈമുതലായുള്ളു. രോഗിയുടെ രോഗം മാറേണ്ടത് ഡോക്ടറുടേയും കൂടെ ആവശ്യമാണ്. രോഗം മാറി സുഖപ്പെട്ടു വീട്ടിലേക്ക് പോകുന്ന ഓരോ രോഗിയും ഡോക്ടറെ ജനപ്രിയനാക്കുന്നതിൽ വലിയൊരു പങ്കു വഹിക്കുന്നുണ്ട്.
.

Wednesday, June 14, 2017

വ്യാജവൈദ്യം വരുത്തിവച്ച വിന

അങ്ങനെ ഒരാൾ മാത്രം ജീവിച്ചാൽ മതിയോ?
........................
നാട്ടുമ്പുറത്ത് സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന കാലം. കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള ഗ്രാമീണ ആശുപത്രി. 24 മണിക്കൂർ സേവനം. രണ്ടേരണ്ട് ഡോക്ടർമാർ. രണ്ടുപേരും വാടകവീട്ടിലായി പഞ്ചായത്ത് പരിധിയിൽ തന്നെയാണ് താമസം. രാവിലേയും വൈകുന്നേരവും ആയി ഒ പി-യിൽ ധാരാളം രോഗികൾ എത്തുന്നു. പത്തുമുപ്പത് കിടത്തി ചികിത്സാ രോഗികളും ഉണ്ട്. ഒ പി സമയം കഴിഞ്ഞ് കിടക്കുന്ന രോഗികൾക്ക് ആവശ്യം വരുമ്പോഴും എന്തെങ്കിലും എമർജൻസി കേസുകൾ വരുമ്പോഴും മദ്യപിച്ചവരെ പരിശോധിച്ച് സർട്ടിഫിക്കറ്റിനായി പോലീസുകാർ ആശുപത്രിയിൽ കൊണ്ടു വരുമ്പോഴും ടേൺ വച്ച് ആശുപത്രിയിൽ നിന്നും കോൾ വരും. അപ്പോഴൊക്കെ ആശുപത്രിയിൽ പോകണം. പോലീസ് കേസിനാണെങ്കിൽ അവർ കൊണ്ടു വരുന്ന ജീപ്പീലാണ് ആശുപത്രിയിലേക്ക് പോകുന്നത്. അല്ലെങ്കിൽ സ്വന്തം വാഹനത്തിൽ തന്നെ. പോസ്റ്റ്മോർട്ടം കേസുകൾ വരുന്നതും ടേൺ വച്ച് ചെയ്യും. ആശുപത്രി സേവനത്തിന് സ്ഥലത്ത് ഡോക്ടർ ഉണ്ടാവേണ്ടതിനാൽ വളരെ കുറച്ചേ ലീവ് എടുക്കാറുള്ള. എന്തെങ്കിലും വ്യക്തിപരമായ ആവശ്യം വന്നാൽ തന്നെ ആവശ്യക്കാരൻ മാത്രം ലീവെടുക്കും. ഒരാൾ എപ്പോഴും സ്ഥലത്തുണ്ടാവും. രോഗികൾക്ക് അത്യാവശ്യം വേണ്ടിവരുന്ന രക്തം കഫം മൂത്രം മുതലായ ടെസ്റ്റുകൾക്ക് ഏക ആശ്രയം അടുത്തുള്ള പ്രൈവറ്റ് ലാബുകൾ മാത്രം. എക്‌സ്രേ എടുക്കണമെങ്കിൽ അഞ്ചു കിലോമീറ്റർ അകലെയുള്ള പ്രൈവറ്റ് ആശുപത്രി തന്നെ ശരണം.
അങ്ങനെയിരിക്കേ ഒരു പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടു വരുന്നു. വയറു വേദന, ഛർദ്ദിൽ, പനി. ഇത്രയും ആണ് രോഗവിവരം. പരിശോധനയിൽ വയറിന്റെ അടിഭാഗത്ത് നടുക്കും വലതുവശത്തും ആയി വേദന. ഗാർഡിംഗ്. വിവാഹം കഴിച്ചിട്ടില്ല. മാസമുറ കുഴപ്പമില്ലെന്നു പറയുന്നു. അപ്പണ്ടിസൈറ്റിസ് ആയിരിക്കുമോ? മൂത്രാശയത്തിലെ പഴുപ്പായിരിക്കമോ? രണ്ടു ഡോക്ടർമാരും രോഗിയെ പരിശോധിച്ചു. പക്ഷെ കാര്യങ്ങൾ വ്യക്തമല്ല. രക്തവും മൂത്രവും പരിശോധിച്ചതിൽ അപ്പൻഡിസൈറ്റിസിന്റേയും മൂത്രത്തിൽ പഴുപ്പിന്റേയും രണ്ടിന്റേയും പോലത്തെ ലക്ഷണങ്ങൾ. പെറിട്ടൊനൈറ്റിസ് ആയിരിക്കുമോ? ആണെങ്കിൽ എന്താണ് കാരണം? ആശയക്കുഴപ്പം നേരിട്ടതിനാൽ സംശയ ദൂരീകരണത്തിനും മെച്ചപ്പെട്ട ചികിത്സയ്ക്കമായി മെഡിക്കൽ കോളിജിലേക്ക് റഫർ ചെയ്യാൻ തീരുമാനിച്ചു. പക്ഷെ അവർ രോഗിയെ കൊണ്ടു പോകാൻ കൂട്ടാക്കുന്നില്ല. അത്യാവശ്യം വേണ്ടുന്ന മരുന്നുകൾ കൊടുത്ത് തൽക്കാലത്തേക്ക് അഡ്മിറ്റാക്കി.
അച്ഛനെ വിളിപ്പിച്ചു. അച്ഛൻ വന്നത് സ്ഥലം എൽ സി സെക്രട്ടറിയുമായി.
"എല്ലാ രോഗികളേയും മെഡിക്കൽ കോളേജിലേക്ക് വിടാനാണെങ്കിൽ ഞങ്ങളെന്തിനാ ഇവിടെ ഒരാശുപത്രി ഉണ്ടാക്കി വച്ചിരിക്കുന്നത്?" പൊതുപ്രവർത്തകന്റെ അധികാരഭാവം.
കാര്യകാരണസഹിതം റിസ്കിനെപ്പറ്റിയും ചികിത്സാ സൗകര്യങ്ങളുടെ പിരിമിതിയെപ്പറ്റിയും പറഞ്ഞു. എന്നിട്ടും നേതാവിന് വാശി തന്നെ. വേറെ എങ്ങും കൊണ്ടുപോകാൻ അനുവദിക്കില്ല. അത്ര തന്നെ. എന്തു ചെയ്യും? അച്ഛനോട് കാര്യങ്ങൾ ഒന്നുകൂടി പറഞ്ഞു നോക്കി. സാമ്പത്തിക ബുദ്ധിമുട്ടാണ് പ്രശ്നം.
"പറ്റില്ല. ഇവിടെ തന്നെ ചികിത്സിക്കണം" നേതാവിന് പിടിവാശി തന്നെ.
എങ്ങനെയെങ്കിലും വിട്ടല്ലേ പറ്റു. ഞാൻ ശബ്ദം താഴ്ത്തി.
"ഒരു കാര്യം ചെയ്യ്. എല്ലാ ഉത്തരാദിത്തവും ചേട്ടൻ ഏൽക്കുമോ?
"പിന്നല്ലാതെ. അതിനല്ലേ ഞങ്ങളിവിടെ ഉള്ളത്?"
എന്നിട്ടെന്തേ ആശുപത്രി സൗകര്യങ്ങൾ മെച്ചപ്പെടുത്താതെന്നു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ അതു ചോദിക്കാനുള്ള സന്ദർഭമല്ല ഇത്. കുട്ടി രക്ഷപെടാൻ മെച്ചപ്പെട്ട സേവനം ലഭിക്കണമെങ്കിൽ മേജർ ആശുപത്രിയിലേക്ക് കൊണ്ടു പോവുക തന്നെ വേണം. നേതാവിനെ പിണക്കാനും പാടില്ല.
"ഇവിടത്തെ പരിമിത സൗകര്യങ്ങളിൽ ചികിത്സ തുടർന്നു പോയാൽ രോഗം വഷളാവാനും മാരകമാകാനും സാദ്ധ്യതയുണ്ട്. ഒരു കാര്യം ചെയ്യ് എന്തെങ്കിലും കാരണവശാൽ രോഗം മോശപ്പെട്ടാൽ അതിന്റെ പൂർണ്ണ ഉത്തവാദിത്തം നിങ്ങൾ ഏറ്റെടുക്കാമോ? വാക്കാൽ പറഞ്ഞാൽ മാത്രം പോര രേഖാമൂലം എഴുതി രണ്ട് സാക്ഷികളേയും വച്ച് ഒപ്പിട്ടു തരണം."
"അത് വേണോ?"
"വേണം"
"അത്ര സീരിയസാ?"
"ചിലപ്പോൾ ആയേക്കാം"
"എന്നാ പിന്നെ കൊണ്ടുപോകാമല്ലേ?"
"അതാ നല്ലത്"
"ഡേയ്" അണികളോടാണ് "ടാക്സി വിളി"
ഒരാഴ്ച കഴിഞ്ഞ് നേതാവ് ദേ വന്നു തൊഴുത് നിൽക്കുന്നു.
"എന്റെ ഡോക്ടറെ. രക്ഷപെട്ടു. ഇവിടെ കിടത്തിയിരുന്നെങ്കിൽ ഞാൻ കുടുങ്ങിയേനേ. നമുക്കിത്തരം കേസൊന്നും തൊടണ്ട. അതാ നല്ലത്."
"എന്തു പറ്റി?"
"എന്ത് പറ്റാൻ! മെഡിക്കൽ കോളേജിലേക്കാ കൊണ്ടു പോയത്. കല്യാണം കഴിക്കാത്ത കൊച്ച്! ഗർഭം! വയറ്റാട്ടിയുടെ വക അലസിപ്പിക്കൽ ശ്രമം! ഉള്ളിൽ മുഴുവൻ പഴുപ്പായിരുന്നു. ഗർഭപാത്രവും.. പിന്നെന്താ വേറൊരു സാധനമുണ്ടല്ലോ.. ങ്‌ആ അപ്പണ്ടിക്സും. അത് രണ്ടും എടുത്തു കളഞ്ഞു. ജീവൻ തിരിച്ചു കിട്ടി."
ഒരു പൊതി നീട്ടിക്കൊണ്ട് "ഡോക്ടറെ കാണിക്കാൻ കൊണ്ടു വന്നതാ"
"എന്താ ഇത്?"
"ഗർഭം അലസിപ്പിക്കാൻ നാട്ടുവൈദ്യനും വയറ്റാട്ടിയും ചേർന്ന് കുത്തിക്കേറ്റിയ ഏതോ പച്ചമരുന്നിന്റെ കമ്പാ."
"പോലീസ് കേസ്സെടുത്തോ?"
"ഇല്ല."
"എന്തേ?"
"രോഗിയ്ക്കും അച്ഛനമ്മമാർക്കും പരാതിയില്ലെന്ന് അവർ പോലീസിൽ എഴുതിക്കൊടുത്തു. എന്തൊക്കെ ആയാലും മാനം അല്ലേ വലുത്. ജീവൻ കിട്ടിയല്ലോ. അതു മതി. ഡോക്ടർ അറിഞ്ഞതായി ഭാവിക്കണ്ട."
മേമ്പൊടി : നിങ്ങളും ആരോടും പറയണ്ട. വ്യാജവൈദ്യന്മാർ ജീവിച്ചുപോട്ടെ. അബദ്ധം പിണഞ്ഞ രോഗികൾക്ക് പരാതിയില്ലെങ്കിൽ മറ്റുള്ളവർക്കെന്തു വാ$#&യാ?!.

LikeShow More Reactions
Comment

































Sunday, June 11, 2017

Empathy

എംപതി കാണിക്കേണ്ടത് ഡോക്ടർ മാത്രമോ?
..................................
1981. നാട്ടുമ്പുറത്ത് ജോലി ചെയ്യുന്ന കാലം. പഞ്ചായത്തിലെ ഏക ആശ്രയമാണ് പുതിയതായി തുടങ്ങിയ ഈ കൊച്ചു സർക്കാർ റൂറൽ ഡിസ്പൻസറി. വഴിയോരത്തെ ഓടിട്ട വരിയായുള്ള കെട്ടിടം. ആശുപത്രിയിലെ ഫർണ്ണിച്ചർ മുഴുവനും നാട്ടുകാരുടെ സംഭാവന. എല്ലാമുറികളും വഴിയോരം ചേർന്ന വരാന്തയിലേക്ക് തുറക്കുന്നു. ആകെയുള്ള നാല് മുറികളിൽ ഒരെണ്ണം രോഗികളെ പരിശോധിക്കാൻ. അടുത്തത് ഫാർമസി കം ഓഫീസ് മുറി. അടുത്തത് ഇഞ്ചക്ഷൻ കം ഡ്രസ്സിംഗ് കം സ്റ്റാഫ് റൂം. മൂന്നാമത്തേത് സ്റ്റോർമുറി. വരാന്തിയിലെ ഒരു മേശ മാത്രമാണ് ചീട്ടെഴുത്തു്. രാവിലെ എട്ട് മണിയ്ക്ക് തുടങ്ങുന്ന ഒ പി. കിടത്തി ചികിത്സയില്ല. പതിനൊന്നര വരെയാണ് ഒ പി സമയമെങ്കിലും അവസാനത്തെ രോഗിയ്ക്ക് വേണ്ടത് കൊടുത്തുകഴിഞ്ഞാലേ അടയ്ക്കൂ. അത് ചിലപ്പോൾ നേരത്തെ ചിലപ്പോൾ മൂന്ന് മണി. ഒരിക്കലും കൃത്യ സമയത്ത് ഒ പി ക്ലോസ് ചെയ്യാറില്ല. വൈകുന്നേരം മൂന്നര മുതൽ അഞ്ച് മണിവരെ വീണ്ടും ഒ പി. പത്തു മുന്നൂറോളം രോഗികൾ ദിവസംപ്രതി ഹാജരാകും.
രോഗികൾക്ക് കൊടുക്കാനുള്ള മരുന്നിനുള്ള അപേക്ഷ യധാക്രമം ജില്ലാ മെഡിക്കൽ സ്റ്റോറിലേക്ക് അയക്കുമെങ്കിലും അത് സമയാസമയത്ത് ലഭ്യമാകണമെങ്കിൽ മെഡിക്കൽ ആഫീസർ തന്നെ നേരിട്ട് ചെല്ലണം. പതിനഞ്ച് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സ്റ്റോറിന് മരുന്ന് വിതരണം ചെയ്യാൻ പ്രത്യേകം വണ്ടിയുള്ളത് മിക്കപ്പോഴും റിപ്പേറിലായിരിക്കും. വണ്ടി ഇല്ലാത്ത അവസരങ്ങളിൽ ഡോക്ടറുടെ സ്വന്തം കാറുമായി ചെന്നാൽ അതിൽ കയറ്റിത്തരും. അതുമായി തിരിച്ച് ഡിസ്പൻസറിയിൽ എത്തിയാൽ ജോലി തീരുന്നില്ല. ഫാർമസിസ്റ്റ് അത് ചെക്ക് ചെയ്ത് കടലാസിൽ കാണിച്ചതെല്ലാം ഉണ്ടെന്ന് ഉറപ്പു വരുത്തി സ്റ്റോക്ബുക്കിൽ എഴുതിച്ചേർക്കണം. അതെല്ലാം വേഗം ചെയ്ത് പിറ്റേന്ന് തന്നെ രോഗികൾക്ക് ആവശ്യാനുസരണം കൊടുക്കും.
സ്വാഭാവികമായും ചുറ്റുവട്ടത്തുള്ള എല്ലാ പ്രൈവറ്റ് വ്യാജന്മാരേയും ഡോക്ടറുടെ ശത്രുവാക്കുന്ന ഒരു സംവിധാനം. ആദ്യമൊക്കെ വ്യാജന്മാർ സർക്കാർ മരുന്നിനെപ്പറ്റിയുള്ള കുറ്റം പ്രചരിപ്പിച്ചു. രോഗം മാറുന്ന രോഗികളെല്ലാം അതിനെ ഖണ്ണിച്ചു. പിന്നെ രോഗപരിശോധന ശരിയല്ലെന്നു വാദിച്ചു. അവരവരുടെ അനുഭവും പറഞ്ഞ് അതും നാട്ടുകാർ എതിർത്തു. ഡോക്ടർ സ്വന്തം കാറിൽ മരുന്നു കൊണ്ടുവരുന്നതിൽ അഴിമതിയുണ്ടെന്നു പ്രചരിപ്പിച്ചു. അതോടെ സ്വന്തം വണ്ടിയിൽ മരുന്നു കൊണ്ടുവരുന്ന ഏർപ്പാട് നിർത്തി. സ്റ്റോർ സൂപ്രണ്ടിനു കൈക്കൂലി കൊടുത്തിട്ടാണ് മരുന്നെത്തിക്കുന്നതെന്നു വാദിച്ചു. സ്റ്റോറിലേക്കുള്ള ഇൻടന്റ് നേരിട്ട് കൊണ്ടു കൊടുക്കുന്നതിനു പകരം തപാൽ വഴി ആക്കി. പക്ഷെ അന്നേരവും സ്റ്റോർസൂപ്രണ്ടിനെ ഫോണിൽ വിളിച്ച് മരുന്ന് വേഗം അയച്ചേക്കണേ എന്നു പറഞ്ഞുകൊണ്ടിരുന്നു. ഒരു സർക്കാർ ഡോക്ടർ ഇതൊക്കെ ചെയ്യേണ്ട കാര്യമുണ്ടോ എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. കൂടെ ജോലി ചെയ്യുന്നവരും ചോദിച്ചിട്ടുണ്ട്. പക്ഷെ വരുന്ന രോഗികളുടെ ദയനീയാവസ്ഥ കണ്ടാൽ ആരായാലും ചെയ്തു പോകും. ഉന്നത ഉദ്യോഗസ്ഥർ പലരും പല തരം ഉപദേശങ്ങളും തന്നു. ഉപദേശങ്ങളിലെ കാതലായ ഭാഗം എന്തെന്നാൽ ആശുപത്രിയിൽ വരുക രോഗികളെ നോക്കുക പേപ്പർ ഒപ്പിടുക. മരുന്നുണ്ടെങ്കിൽ കൊടുക്കുക. പുറത്തേക്ക് കുറിച്ചു കൊടുക്കരുത്. മരുന്നില്ലെങ്കിൽ രോഗിയെ അതുള്ള ആശുപത്രിയിലേക്ക് വിടുക. അതിനപ്പുറം സർക്കാർ ഡോക്ടറിൽ നിന്നും സർക്കാർ വേറൊന്നും പ്രതീക്ഷിക്കുന്നില്ല. ശരിയല്ലേ? അന്നത് ശരിയായി തോന്നിയില്ല. പക്ഷെ വ്യാജവൈദ്യന്മാർ വിടുമോ? എങ്ങനെയെങ്കിലും ആശുപത്രി പൂട്ടിക്കണം. അത് സർക്കാരിന്റേതായാലും വേണ്ടിയില്ല.
കാര്യങ്ങളെല്ലാം ഭംഗിയായി തുടർന്നു കൊണ്ടു പോകുന്നതിനിടയിലാണ് കർഷക തൊഴിലാളി പെൻഷൻ എന്ന സംവിധാനം സർക്കാർ ഏർപ്പാടാക്കുന്നത്. നേരം ഇരുട്ടി വെളുക്കുന്നിതിനു മുമ്പേ നാട്ടിലുള്ളവരെല്ലാവരും കർഷക തൊഴിലാളികളായി. എല്ലാ അപേക്ഷകർക്കും വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വേണം. നാട്ടുകാരുടെ ആവശ്യമല്ലേ. പാവങ്ങൾ. സർട്ടിഫിക്കറ്റെഴുതാൻ പ്രത്യേക സമയം നിശ്ചയിച്ചു. എല്ലാ ദിവസവും ഒ പി കഴിയുന്ന സമയം. അങ്ങനെയിരിക്കേ ആളെ കൊണ്ടുവരാതെ സർട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞ് ഒരു കൂട്ടർ വന്നു. ആളെ കാണാതെ വയസ്സു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എങ്ങനെ എഴുതും. ആളെ കൊണ്ടുവന്നാൽ കൊടുക്കാമെന്നു പറഞ്ഞു.
'ആളെ കൊണ്ടുവരാതെ സർട്ടിഫിക്കറ്റ് താൻ തരത്തില്ലേ'
ചോദ്യകർത്താവിനെ കണ്ട് ഞാൻ അന്തം വിട്ടുപോയി. കുടുംബത്തോടെ നിത്യവും ഡിസ്പൻസറിയിൽ വരുന്ന ആൾ.
'ആളെ കൊണ്ടുവന്നാൽ ഉടൻ തരുന്നതായിരിക്കും' നിരാശയും ദേഷ്യവും വേറെ എന്തൊക്കെയോ ഉള്ളിലൊതുക്കി സമാധാനമായി പറഞ്ഞു.
പിറ്റേന്ന് ദേണ്ടെ വരുന്നു പഞ്ചായത്ത് മെമ്പർ. മിക്ക ദിവസവും ആശുപത്രിയിൽ വന്ന് ജീവനക്കാരോട് ക്ഷേമം തിരക്കുന്ന ആളാണ്.
'എന്താ സുധാകരാ?' (യദ്ധാർത്ഥ പേരിതല്ല)
'ഞാനിവിടത്തെ മെമ്പർ ആണെന്നറിയാലോ?
(ആശുപത്രിയ്ക്കായ് എന്തെങ്കിലും ആവശ്യം വന്നാൽ സ്ഥിരം മുങ്ങുന്ന പാർട്ടിയാണ് - ആത്മഗതം.) ചില വേളകളിൽ മൗനമാണ് നല്ലത്.
'അതിപ്പ ആർക്കാ അറിയാത്തേ'
'എന്നാ ഈ സർട്ടിഫിക്കറ്റിലൊരൊപ്പിട്ടേ'
'ഇത് വയസ്സ് തെളിയിക്കാനുള്ള സർട്ടിഫിക്കറ്റല്ലേ. അതിനു സുധാകരന് 60 വയസ്സ് കഴിഞ്ഞോ?
'കളിയാക്കയിതാണല്ലേ. ആളെ കൊണ്ടു വരാൻ സൗകര്യമില്ല. പഞ്ചായത്ത് മെമ്പറാണ് പറയുന്നത്. റേഷൻ കാർഡ് കൊണ്ടുവന്നിട്ടുണ്ട്.'
വാങ്ങി നോക്കി. റേഷൻ കാർഡ് പ്രകാരം ആളിന് വയസ്സ് 59. തൊഴിൽ ആശാരി! തൊഴിലെന്താണെന്നു നോക്കുന്ന പണി ഡോക്ടറുടേതല്ലല്ലോ. പക്ഷെ അള് ജീവിച്ചിരുപ്പുണ്ടോ എന്നെങ്കിലും അറിയേണ്ടേ.
തലേന്ന് പറഞ്ഞത് തന്നെ ആവർത്തിച്ചു. 'ആളെ കൊണ്ടുവാ. പരിശോധിച്ചിട്ട് തീരുമാനിക്കാം സർട്ടിഫിക്കറ്റ് തരണോ വേണ്ടേയെന്ന്.
'തന്നെ ഞാൻ എടുത്തോളാം' ഭീഷണിയാണ്.
ഒന്നു രണ്ടു ആഴ്ചകൾ കടന്നു പോയി. ദേണ്ടേ വരുന്നു ഡി എം ഒ ഓഫീസിൽ നിന്നും ഒരു പ്രേമലേഖനം. പഞ്ചായത്തിൽ റെസൊലൂഷൻ പാസ്സാക്കി വിട്ടിരിക്കുന്ന പരാതിയാണ്. മനസ്സാ വാചാ കർമ്മണാ അറിയാത്ത കാര്യങ്ങളാണ് ആരോപിക്കപ്പെട്ടിരിക്കുന്നതു്. ആശുപത്രിയിൽ വച്ച് ഒരു അന്വേഷണം നട്ടത്തണമെന്ന് മറുപടി അയച്ചു. ഡോക്ടറെ സ്ഥലം മാറ്റണം എന്നതാണ് കാതലായ ആവശ്യം. ഒന്നും സംഭിവിക്കാൻ പോകുന്നില്ല എന്നു മനസ്സ് പറഞ്ഞു. നാട്ടുകാർക്ക് എന്നെയും എനിക്ക് നാട്ടുകാരേയും അത്രയ്ക്ക് വിശ്വാസമായിരുന്നു.
അന്വേഷണദിവസം നാട്ടുകാർ ആരെയും ഞാൻ അറിയിച്ചില്ലായിരുന്നു. എങ്കിലും അന്ന് ആശുപത്രിയിൽ പതിവിലേറെ ആൾക്കൂട്ടം ഉണ്ടായിരുന്നു. മെമ്പറുടെ ആളുകളായിരിക്കും. അന്വേഷണ ഉദ്യോഗസ്ഥനെ സധൈര്യം നേരിട്ടു. ആദ്യത്തെ ഊഴം പരാതിക്കാരന്റേതാണ്. സുധാകരൻ വളരെ ക്ഷോഭിതനും വികാരഭരിതനുമായിരുന്നു. മറുചോദ്യം ചെന്നപ്പോൾ അയാൾ പതറുന്നുണ്ടായിരുന്നു. ഉള്ളു പിടയ്ക്കുന്നുണ്ടായിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്റെ എല്ലാ ചോദ്യങ്ങൾക്കും സൗമ്യമായിത്തന്നെ ഞാൻ മറുപടി കൊടുത്തു. അന്വേഷണം കഴിഞ്ഞപ്പോൾ കൂടി നിന്നവരെല്ലാം ചേർന്ന് മറ്റൊരു കടലാസ് എഴുതി നിന്നവരിൽ നിന്നെല്ലാം ഒപ്പു ശേഖരിച്ച് അന്വേഷണ ഉദ്യോഗസ്ഥനെ ഏല്പിച്ചു. എല്ലാവരും കൂടി എന്നെ ചതിക്കുകയാണോ. മനസ്സ് ചോദിച്ചു.
കൂടി നിന്നവർ മിക്കവരും പോയിക്കഴിഞ്ഞപ്പോൾ ബാക്കിയുണ്ടായിരുന്നവരിൽ ചിലർ എന്റെ അടുത്തേക്ക് വന്നു.
'ഞങ്ങൾ ഒരു നിവേദനം കൊടുത്തിട്ടുണ്ട്. യാതൊരു കാരണവശാലും ഡോക്ടറെ ഇവിടെ നിന്നും സ്ഥലം മാറ്റരുതെന്നു്. ഡോക്ടർ ഇവിടെത്തന്നെ ഉണ്ടായിരിക്കണം. നിരാശപ്പെട്ട് ട്രാൻസ്‌ഫർ ആവശ്യപ്പെട്ട് പോയിക്കളയരുത്. ഇതൊരപേക്ഷയാണ്.'
കള്ള സാക്ഷികളായി പഞ്ചായത്ത് മെമ്പർ വച്ചിരുന്നവർ ആരും ആ പ്രദേശത്തെക്ക് വരാതിരുന്നതിന്റെ കാരണം പിന്നീടാണറിയുന്നത്. സർക്കാർ ആശുപത്രി സ്ഥാപിതം ആയതിനു ശേഷം കച്ചവടം പൂട്ടിയ വ്യാജവൈദ്യനായിരുന്നു അതിലൊന്ന്. രണ്ടാമത്തേത് അയാളുടെ സഹായിയും. മെമ്പറുടെ പാർട്ടിക്കാരനായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് എന്നതിനാലാണ് റെസൊല്യൂഷൻ പാസ്സാക്കി വിടാൻ അയാൾക്ക് സാധിച്ചത്. പഞ്ചായത്തിൽ ചിലരുടെ കള്ളയൊപ്പു കൂടി ചേർത്ത വിവരം പഞ്ചായത്തിലെ പലരും അറിയുന്നത് അന്വേഷണത്തിന്റെ നോട്ടീസ് കൈപ്പറ്റിയപ്പോൾ മാത്രമായിരുന്നു.
കാര്യങ്ങൾ ഭംഗിയായി പര്യവസാനിച്ചുവെങ്കിലും മനസ്സ് മടുത്തു പോയി. പൂർവ്വാധികം ശക്തിമത്തായി പ്രവർത്തനം തുടരാൻ കുറച്ചു നാളുകൾ കഴിയേണ്ടിവന്നു.

Sunday, July 31, 2016

കാലൻ ഇല്ലാ കാലം - കുഞ്ചന്‍ നമ്പ്യാരും പേവിഷബാധയും

കുഞ്ചന്‍നമ്പ്യാര്‍ മരണപ്പെട്ടതു പേപ്പട്ടിവിഷബാധയേറ്റാണെന്നു ചരിത്രം പറയുന്നു. അദ്ദേഹത്തിന്റെ ഈ കൃതിയില്‍ അഷ്ടാംഗഹൃദയവും പരാമര്‍ശ്ശിക്കുന്നുണ്ടു്. അന്നത്തെ വൈദ്യന്മാര്‍ക്കാര്‍ക്കും കുഞ്ചന്‍നമ്പ്യാരെ പേവിഷബാധയില്‍ നിന്നും രക്ഷിക്കാനായില്ല.

കുഞ്ചന്‍നമ്പ്യാര്‍രുടെ 'പഞ്ചേന്ദ്രോപാഖ്യാനം' എന്ന കൃതിയിലെ ഒരു ചിറിയ ഭാഗം മാത്രമാണു് ഇവിടെ പ്രതിവാദിക്കുന്നതു്. സൃഷ്ടിസ്ഥിതിസംഹാര വിഷയത്തില്‍ ആരാണു വലിയവന്‍ എന്ന തര്‍ക്കം ആണു വിഷയം

... ഇന്ദ്രന്‍ പറയുന്നു...

ഇന്ദ്രനപ്പോളരുള്‍ചെയ്തു 'കേട്ടുകൊള്‍കപരമാര്‍ത്ഥം
ഇന്ദ്രനെന്നൊരുവനെ കേട്ടറിയുന്നീലയോ നീ
ഇന്ദ്രനിന്ദ്രനെന്നു ലോപപ്രസിദ്ധന്‍ ഞാന്‍ മഹാവീരന്‍'

... ധര്‍മ്മരാജന്റെ മറുപടി...

'ചന്ദ്രബിംബാനനേ നമ്മെ ഗ്രഹിക്കാതങ്ങാരുമില്ല
ധാത്രിയില്‍ ഞാന്‍ വരുവാനും കാരണമുണ്ടെന്നു ചൊല്ലാം
നേത്രരമ്യാംഗിയാം നിന്നോടെന്തിനു ഞാന്‍ മറയ്ക്കുന്നു
മിത്രപുത്രന്‍ ധര്‍മ്മരാജന്‍ സത്രമൊന്നു സമാരംഭി-
ച്ചെത്രനാളുണ്ടവന്‍ ദീക്ഷിച്ചത്രതന്നെ വസിക്കുന്നു
ധാത്രിവാസിജനങ്ങള്‍ക്കു മരണവും നാസ്തിയായി
പാര്‍ത്തുകൊണ്ടാലെത്ര കഷ്ടം!' കാലനേതും കൂട്ടമില്ല
സത്രശാലയ്ക്കകം പൂക്കു യാഗവും ചെയ്തിരിക്കുന്നു

.....അങ്ങനെ ധര്‍മ്മരാജന്‍ തന്റെ പണി നിര്‍ത്തി യാഗവും ചെയ്തു അങ്ങനെ ഇരിക്കുന്നു....

പത്തുനൂറായിരം വര്‍ഷമപ്രകാരം ധര്‍മ്മരാജന്‍
വൃദ്ധന്മാരൊരുകൂട്ടം നിറഞ്ഞു ഭൂതലം തന്നില്‍
ചത്തുകൊള്‍വതിനേതും കഴിവില്ലാ കാലനില്ലാ
മുത്തച്ഛന്‍ മുതുക്കന്റെ മുത്തച്ഛനിരിക്കുന്നു
മുത്തച്ഛനവനുള്ള മുത്തച്ഛന്‍ മരിച്ചീലാ
അഞ്ഞൂറു വയസ്സുള്ളോരപ്പൂപ്പന്മാരുമിപ്പോള്‍
കുഞ്ഞായിട്ടിരിക്കുന്നു അപ്പൂപ്പന്‍ അവര്‍ക്കുണ്ടു്
കഞ്ഞിക്കു വകയില്ല വീടുകളിലൊരേടത്തും
കുഞ്ഞുങ്ങള്‍ക്കെട്ടുപത്തു പറ അരികൊണ്ടു പോരാ
പത്തുനൂറുപറ വെച്ചാല്‍ മുതുക്കന്മാര്‍ക്കതുകൊണ്ട-
ങ്ങത്രമാത്രം രണ്ടു പറ്റു വിളമ്പുമ്പോളെത്തുമെല്ലാം
പത്തുകോടിജ്ജനമുണ്ടു പല്ലുപോയിട്ടൊരു വീട്ടില്‍
കുത്തിവെച്ച പാവപോലെ തിങ്ങിവിങ്ങിക്കിടക്കുന്നു
കണ്ണിലെപ്പോളളകള്‍കൂടി നരച്ചുള്ള നരന്മാര്‍ക്ക-
ങ്ങെണ്ണമില്ലീവണ്ണമുള്ള പെണ്ണുങ്ങള്‍ക്കുമില്ലയെണ്ണം
കണ്ണു കാണാത്തവര്‍ പിന്നെ കാതു കേളാത്തവര്‍ പിന്നെ
കിണ്ണനേക്കാന്‍ മിനുപ്പുള്ള കഷണ്ടിക്കാരേറെയുണ്ടു്
അസ്ഥിയല്ലാതൊരു വസ്തു ശരീരത്തിലവര്‍ക്കില്ല
ദുഃസ്ഥിതിക്കും കുറവില്ല ദുര്‍നിലയ്ക്കും കുറവില്ല
പത്തുനാള്‍ ഭക്ഷിയാഞ്ഞാലും ചത്തുപോമെന്നതുമില്ല
പത്തനങ്ങള്‍ക്കിടംപോരാഞ്ഞത്ര ദുഃഖം മനുഷ്യര്‍ക്ക്
ഉന്നതത്തില്‍ കിടക്കുന്നോരുരുണ്ടു പാറമേല്‍ വീഴും
ഭിന്നമാകുമതുനേരം മസ്തകം ഹസ്തവും കാലും
ഒന്നുരണ്ടല്ലൊരുലക്ഷം മുതുക്കന്മാര്‍ പതിക്കുന്നു
ഒന്നുകൊണ്ടും പ്രാണനാശം വരുന്നീലിന്നൊരുത്തര്‍ക്കും
ഉള്ളതില്‍ സങ്കടമോര്‍ത്താല്‍ നാടുവാഴിപ്രഭുക്കള്‍ക്കു
കള്ളനെക്കൊല്ലുവാന്‍ മേലാ വെട്ടിയാല്‍ ചാകയില്ലേതും
ഉള്ള വസ്തുക്കളെപ്പേരും കട്ടുതിന്മാനൊരുകൂട്ടം
തള്ളലോടെ നടക്കുന്നു തെല്ലു പേടിയവര്‍ക്കില്ല
രാജധാരിക്കകം പൂക്കു രാജഭണ്ഡാരവും കട്ടു
വ്യാജമെന്യേ പകല്‍കൂടെ തസ്കരന്മാര്‍ നടക്കുന്നു
രാജശിക്ഷ കുറഞ്ഞപ്പോള്‍ അമ്പലത്തില്‍ പൂജ മുട്ടി
പൂജകൊണ്ടു പുറം മാറിത്തിരിച്ചുയെമ്പിറന്മാരും
മന്ത്രികള്‍ക്കു തമ്പുരാനെപ്പേടിയില്ല തൃണത്തോളം
മന്ത്രിമാരെ പ്രജകള്‍ക്കും ശങ്കയില്ല മനക്കാന്പില്‍
അന്തമില്ലാ ദുരാചാരം മുഴുത്തു ഭൂമിയിലെല്ലാം
അന്തകന്റെ യാഗമിപ്പോളനര്‍ത്ഥത്തിനൊക്കെമൂലം
അന്തണര്‍ക്കു യാഗമില്ലാ കര്‍മ്മമില്ലാ ധര്‍മ്മമില്ലാ
ശാന്തിചെയ്‌വാന്‍ ക്ഷേത്രമില്ലാ ശാന്തരായിട്ടാരുമില്ല
എന്തുപിന്നെ നിനയ്ക്കുന്നോ ഹൂംകൃതിക്കാര്‍ക്കൊത്തവണ്ണം
ജന്തുധര്‍മ്മത്തിനും പിന്നെ വേസ്ഥയില്ലെന്നായിവന്നു
ഉത്തമസ്ത്രീകടെ പാതിവ്രത്യമെല്ലാമസ്തമിച്ചു
ഒത്തവണ്ണം പുരുഷന്മാര്‍ സഞ്ചരിപ്പാനൊരുമ്പെട്ടു
ചത്തുപോമെന്നൊരുഭീതി ദുര്‍ജ്ജനങ്ങക്കില്ലയെന്നാ-
ലിത്തരം കാട്ടുവാനാരും മടിക്കില്ലെന്നറിഞ്ഞാലും
ഉടുപ്പാനും കുടിപ്പാനും കൊടുക്കുന്ന പുരുഷന്മാ-
രുടുക്കാന്‍ സമ്മതിക്കാതായ് ചമഞ്ഞു വേശ്യമാരിപ്പോള്‍
കൊടുക്കുന്ന പുരുഷന്മാരോടടുക്കുമ്പോള്‍ മിടുക്കന്മാര്‍
കൊടുക്കും താഡനം പാരം കടുക്കുന്നു ദുരാചാരം
കലികാലത്തിലേക്കാളും കഷ്ടകാലമായിവന്നു
ഉലകില്‍ കാലനില്ലാഞ്ഞു വലഞ്ഞു സര്‍വ്വ ജന്തുക്കള്‍
കുലദോഷം വരുത്തുന്നോര്‍ കൊലചെയ്താല്‍ മരിക്കാഞ്ഞാല്‍
കുലഹാനി വരുമെന്നു കുലനം ചെയ്ക നീ ബാലേ
പെറ്റുപെറ്റു വളരുന്ന ജീവജന്തുക്കള്‍ക്കു പാര്‍ത്താല്‍
അറ്റമില്ലാ പാരിടത്തിലൊരുദിക്കുമൊഴിവില്ല
മറ്റു മാംസം ഭുജിക്കുന്ന ജനങ്ങള്‍ക്കുമിതുകാലം
കൊറ്റുപോലും നാസ്തിയായി മരിപ്പാനുമെളുതല്ല
മെച്ചമോടെ പുലി പന്നി സിംഹവും തങ്ങളില്‍ത്തന്നെ
പച്ചമാംസം കടിച്ചാശു ഭുജിക്കുന്നു സര്‍വ്വകാലം
കൊച്ചു മത്സ്യങ്ങളെപ്പാടേ വിഴുങ്ങും ഘോരമത്സ്യങ്ങള്‍
സ്വച്ഛമായ് മറ്റൊരു ദ്വാരത്തൂടെ പോരുമവയെല്ലാം
ദൂഷ്ടജന്തുക്കളെക്കൊണ്ടു നിറഞ്ഞു ഭൂതലമെല്ലാം
അഷ്ടിമാത്രംപോലുമാരും കൊടുപ്പാനില്ലെന്നുവന്നു
പട്ടിണിക്കു വഴിവീണു വഴിപോക്കര്‍ക്കെത്ര കഷ്ടം
പട്ടണത്തിലെങ്ങുമിപ്പോള്‍ പണവും കാശുമില്ലാതായ്
ഊട്ടുതെണ്ടിനടന്നഷ്ടികഴിക്കും ബ്രാഹ്മണര്‍ക്കിപ്പോള്‍
ഊട്ടിലെങ്ങും ചോറു കിട്ടാ പുരുഷാരത്തിന്റെ മൂലം
ആട്ടമാടി നടക്കുന്നോരട്ടമെല്ലാമുപേക്ഷിച്ച
കൂട്ടുമൊക്കെപ്പിരിഞ്ഞോരോ കോട്ടിലയ്യമിരിക്കുന്നു
പാട്ടുകാര്‍ക്കു വിശന്നിട്ടു സ്വരവും ബര്‍ഭരമായി
നാട്ടിലെങ്ങുമൊരുകാശും ലഭിക്കാനും വകയില്ലാ
പാട്ടുകേട്ടാലാര്‍ക്കു സൗഖ്യം പട്ടിണിയായ് കിടക്കുമ്പോള്‍
ഊട്ടുകേട്ടാല്‍ തലപൊക്കുമതു കേള്‍പ്പാനെങ്ങുമില്ല
ചേട്ടനെന്നു തമ്പിയെന്നും തങ്ങളിലുള്ളനുരാഗം
ചേട്ടകള്‍ക്കു നാസ്തിയായി കൂട്ടമേറച്ചമകയാല്‍
ചേട്ടനെന്നാലൊന്നുരണ്ടല്ലപന്‍തും നൂറുമഞ്ഞൂറും
കൂട്ടമായിപ്പുലകൊള്‍വാനെന്തുബന്ധം ചാക്കുമില്ല
നാടുവാഴിക്കങ്കമില്ലാ കപ്പമില്ലാ ചുങ്കമില്ല
കാടുവാഴിക്കിപ്പോള്‍ നല്ല വല്ലതും തിന്നു പാര്‍ത്തിടാം
മോടികൂട്ടി നടക്കുന്ന പുരുഷന്മാര്‍ നാസ്തിയായി
തേടിവച്ച പണം വിറ്റുതിന്നശേഷം വകയായി
കാലിയക്കാരനായ് പണ്ടു കോലകത്തു മാളികമേല്‍
നാരിയെക്കൊണ്ടുപോയ് വച്ചു സുഖിച്ചു വാണവനിപ്പോള്‍
ആരിയച്ചെട്ടിയെച്ചെന്നു കാല്‍പിടിച്ചു കിടക്കുന്ന
കാരിയം രണ്ടു പെറ്റെങ്ങാന്‍ കിടച്ചെങ്കിലതുതന്നെ
പാരിലുള്ള വര്‍ത്തമാനം കഷ്ടമെന്നേ പറയാവൂ
നീരസങ്ങള്‍ വിസ്തരിച്ചിട്ടെന്തുകാര്യം നമുക്കിപ്പോള്‍
കവടിക്കരനായുള്ള ഗണിതക്കാരനുമിപ്പോള്‍
കപടങ്ങള്‍ പറഞ്ഞൊന്നും ഫലിപ്പിപ്പിക്കാന്‍ വകയില്ല
ഗണിതഗ്രന്ഥവും കെട്ടിത്തലയ്ക്കുവച്ചൊരുദിക്കില്‍
കണശന്മാര്‍ വിശന്നങ്ങു ശയിക്കുന്ന പലര്‍കൂടി
ഗുണദോഷം വിചാരിച്ചു പറഞ്ഞാലെങ്കിലുന്നാലു
പണം കിട്ടാന്‍ തടവില്ല പണ്ടിതപ്പോളുര്‍ദ്ധ്വമായി
ഗുണമെന്തു ദോഷമെന്തു മരണമില്ലൊരുനാളും
ഗണിതംകൊണ്ടൊരുവസ്തു ഗ്രഹിപ്പാനില്ലെന്നുവന്നു
ചികിത്സിപ്പാനെങ്ങുമാര്‍ക്കും രോഗമില്ലാ ശരീരത്തി-
ന്നാകുമെല്ലാം; അന്തകന്റെ സചിവന്മാരവര്‍ പിന്നെ
യാഗമങ്ങു ശ്രമിക്കുന്നു നടപ്പാന്‍ കല്പനയില്ല
യോഗഗ്രന്ഥവും നല്ലൊരഷ്ടാംഗഹൃദയവും
ആകക്കൂടവേയങ്ങു കെട്ടിവച്ചു വൈദ്യരെല്ലാം
രോഗംകൊണ്ടുഴലുന്ന ജനത്തിന്റെ ഗൃഹത്തില്‍ച്ചെ-
ക്കാകണ്ഠം ഭുജിപ്പാനും കൊതിക്കേണ്ട വൈദ്യന്മാരും
അസനവില്വാദി ഭൃംഗാമലകാദിയെണ്ണ കാച്ചി
വ്യസനംചെയ്തൊരുകാശും കൈക്കലാക്കാനിനിക്കൂടാ
രസികന്മാരെന്നഭാവം നടിച്ചു സഞ്ചിയുമായി-
ട്ടസുരന്മാരെന്നപോലെ രോഗിവീട്ടില്‍ ചെന്നുകൂടി
ഗുളികയും കഷായവും കൊടുത്തു ചാക്കടുക്കുമ്പോള്‍
കളവു വല്ലതും ചൊല്ലിത്തിരിക്കും വൈദ്യനിക്കാലം
തരംകെട്ടു തനിക്കു ഭക്ഷണത്തിനു വകയില്ലാ-
ഞ്ഞിരന്നുണ്ടു നടക്കുന്നു വിനുന്നുണ്ണാനെങ്ങുമില്ല
'ഘനചന്ദനശുണ്ഠാംബു പര്‍പ്പടോശീരസാധിതം'
മനസ്സിലുണ്ടിവയെല്ലാം പ്രയോഗിപ്പാനെങ്ങുമില്ലാ
യമനും വൈദ്യനും തമ്മില്‍ പ്രാണവിശ്വാസമെന്നാലും
യമനെക്കൂടാതെ കൊല്‍വാന്‍ വൈദ്യനേതുമെളുതല്ലാ
അനര്‍ത്ഥം മന്ത്രവാദിക്കും കനക്കെസ്സംഭവിക്കുന്നു
സമര്‍ത്ഥനെങ്ങുമേ ചെന്നാലൊര്‍ത്ഥം കിട്ടുകില്ലാ
യക്ഷിപീഡാ കുക്ഷിപീഡാ ദേവതാപീഡയും ബ്രഹ്മ-
രക്ഷസദ്രോഹവുമില്ല കാലനില്ലാതുള്ളനാട്ടില്‍
സാക്ഷിയായിട്ടിവര്‍ക്കെല്ലാമീശ്വരനന്തകനല്ലോ
ദീക്ഷിനായതുനേരമിവയെല്ലാമടങ്ങിപ്പോയ്
മനിഷ്യം തുള്ളുവാനുള്ള മനുഷ്യര്‍ക്കുമിതുകാലം
മനസ്സുമുട്ടിതയായിട്ടകപ്പെട്ടു വിശപ്പൊട്ടും
സഹിക്കാത്ത വെളിച്ചപ്പാടൊളിച്ചപ്പാ! ശയിക്കുന്നു
വഹിയാ വാളെപ്പാനും തുള്ളലേതും ഫലിക്കാതായ്
തിടുക്കങ്ങളിവ ചൊന്നാലൊടുക്കമില്ലെടോ ബാലേ!
കുടക്കുന്നു പലകൂട്ടം പറവാനിന്നിയും മേലില്‍
മുടക്കങ്ങള്‍ പലതുണ്ടു നമുക്കു യാഗമില്ലാഞ്ഞി-
ട്ടൊടുക്കം ഞാന്‍ പുറപ്പെട്ടു പത്മജന്മാവിനെക്കാണ്മാന്‍
അവസ്ഥകളറിയിച്ചിട്ടവന്റെ കല്പന പോലെ
അവിടത്തിലന്തകനെക്കാണ്മതിന്നാശു ഞാന്‍ വന്നു
അന്തകന്റെ ശാസനത്താലനര്‍ത്ഥം നീങ്ങുവാനുള്ള
ബന്ധമിപ്പോളുളവാക്കി മനുഷ്യനെ യാത്രയാക്കി.

Ref: കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കൃതികള്‍ Current Books 1997 edition

Monday, October 4, 2010

തട്ടിയവനെ കിട്ടിയില്ലേല്‍ കിട്ടിയവനെ തട്ടാം

കഥാപുരുഷന്‍ ഒരു മേജര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കാലം.

എന്നത്തേതും പോലത്തെ ഒരു ദിവസം.

ആശുപത്രിയില്‍ പോയി ഇന്‍പേഷ്യന്റായി കിടക്കുന്നവരെയെല്ലാം നോക്കി ഓപ്പിയിലേക്കു് പോകുമ്പോള്‍ സൂപ്രണ്ടിന്റെ ഒരു കുറിപ്പുമായു് ശിപായി തേടി വരുന്നു. ഒരു കേസ്സന്വേഷണത്തിനു് തെളിവു് നല്‍കാന്‍ ആര്‍ ഡി ഓ ഓഫീസ്സു് വരെ ഇന്നു തന്നെ പോകണം. ദൂരത്താണെങ്കിലെന്താ! ഓര്‍ഡറല്ലേ! പോകാതിരിക്കാന്‍ പറ്റുമോ? മുന്നില്‍ നില്‍ക്കുന്ന രോഗികളെ മുഴുവന്‍ ധൃതിയില്‍ നോക്കി തീര്‍ത്തിട്ടു് സൂപ്രണ്ടിന്റെ ഓര്‍ഡര്‍ അനുസരിക്കുന്നു. സ്വന്തമായു് വണ്ടിയില്ലാത്തതു് കൊണ്ടു് ബസ്സില്‍ ആണു് യാത്ര. പോകുമ്പോള്‍ ആശുപത്രിയില്‍ അസാധാരണമായു് ഒന്നും ഇല്ലല്ലോ എന്നതു് ഒരാശ്വാസം.

ആര്‍ ഡി ഓ യുടെ ആപ്പീസില്‍ ഹാജര്‍. അദ്ദേഹം വേറൊരു കേസ്സു് അന്വേഷിക്കാന്‍ ദൂരത്തൊരിടത്തു് പോയിരിക്കുന്നു.
"അദ്ദേഹം എപ്പോള്‍ തിരിച്ചെത്തും?"
"ഉച്ചയ്ക്കു് 3 മണിയ്ക്കു്. നിങ്ങള്‍ എന്തായാലും അദ്ദേഹത്തിനെ കണ്ടിട്ടു് പോയാല്‍ മതി"എന്നു് കിളിമൊഴി.
"ആട്ടെ." അല്ലാതെന്തു ചെയ്യാന്‍?
“വേണേല്‍ ഊണൊക്കെ കഴിച്ചു് ഒരു മൂന്നു മണിയാകുമ്പോള്‍ വന്നാല്‍ മതി”

സമയം 3 മണി.
"അദ്ദേഹം തിരക്കിലാണു്. വെയ്റ്റു്."
"ശരി."
എല്ലാം കഴിഞ്ഞു് ഹാജര്‍ സര്‍ട്ടിഫിക്കറ്റും വാങ്ങി തിരിച്ചു് പോരുമ്പോള്‍ മണി 5.

സര്‍ക്കാര്‍ ആഫീസുകള്‍ വിടുന്ന സമയം. നല്ല തിരിക്കു്. പരിചയമുള്ള ഡ്രൈവര്‍ ആയതു് കൊണ്ടു് ഡ്രൈവറുടെ ഡോര്‍ വഴി നുഴഞ്ഞു് കേറി ഒരു സീറ്റൊപ്പിച്ചു.
കണ്ടക്ടറും പിരിചയമുള്ള ആള്‍.
"സാറിനു് ഇന്നു് ആശുപത്രിയില്‍ പോകണ്ടാര്‍ന്നോ?” കുശലാന്വേഷണം.
“ഓണ്‍ ഡ്യൂട്ടി”.
ബസ്സിലെ തിരക്കു കാരണം വിശദീകരിക്കേണ്ടി വന്നില്ല.
തലേന്നത്തെ നൈറ്റു് കോള്‍. പിന്നെ യാത്ര. നല്ല ക്ഷീണം. ഉറങ്ങിപ്പോയതറിഞ്ഞില്ല.

ഈ സമയം ആശുപത്രിയില്‍ ഒരു നാടകം അരങ്ങേറുന്നുണ്ടായിരുന്നു. അറിഞ്ഞില്ല. എങ്ങിനെ അറിയാന്‍? ഇന്നത്തെ പോലെ അന്നു മൊബൈല്‍ ഫോണ്‍ ഒന്നും ഇല്ല.

സമയം 4 മണി.
ഒരു ആക്സിഡന്റു് ഉണ്ടാകുന്നു. മോട്ടോര്‍ ബൈക്കും മോട്ടോര്‍ ബൈക്കും തമ്മില്‍. ഇടപെടാനുള്ളവര്‍ എല്ലാം ഇടപെട്ടു് സന്ധി സംഭാഷണങ്ങള്‍ക്കു് ശേഷം കക്ഷിയെ ആശുപത്രിയില്‍ കൊണ്ടു വരുമ്പോള്‍ -

സമയം 5മണി.
ഡ്യൂട്ടി ഡോക്ടറും സര്‍ജ്ജനും കേസ്സു് കാണുന്നു. ഒരാള്‍ക്കു് കുഴപ്പമൊന്നുമില്ല. മറ്റേയാള്‍ക്കു് തോളെല്ലിനു് ഒരു ക്രാക്കു് ഉണ്ടോ എന്നു് സംശയം.
"വൂണ്ടു് സര്‍ട്ടിഫിക്കറ്റും പോലീസിന്റിമേഷനും തയ്യാറാക്കാം?”
“വേണ്ട. ചികിത്സ മതി”
(പരുക്കുള്ള ആളിനു് ഡ്രൈവിങ്ങു് ലൈസന്‍സ്സില്ല. മദ്യപിച്ചിട്ടുമുണ്ടു്)
"എക്സു്റേ എടുക്കാം"

സമയം 6 മണി.
എക്സു് റേ എടുക്കുന്നു.
“ചെറിയ ക്രാക്കുണ്ടല്ലോ”
“ആഹാ! എന്നാല്‍ കേസ്സാക്കണം”
വൂണ്ടു് സര്‍ട്ടിഫിക്കറ്റും പോലീസു് ഇന്റിമേഷനും എഴുതുന്നു. കക്ഷി മദ്യപിച്ചിരുന്ന കാര്യം അതില്‍ ഒളിച്ചു വെക്കുന്നില്ല.
"പരുക്കില്ലാത്തവനും സര്‍ട്ടിഫിക്കറ്റെഴുതണ്ടേ? എവിടെ കക്ഷി? ഇവിടെ വരാന്‍ പറ.”
“സാറേ. അയാള്‍ മുങ്ങി. ഏതോ പത്രത്തിന്റെ സ്വലേ ആണദ്ദേഹം. വിട്ടുകള.”

സമയം 7 മണി
“സാറേ അപ്പോ എന്റെ കാര്യം”
“അസ്ഥിക്കു് ഒടിവുണ്ടു്. അസ്ഥിഡോക്ടര്‍ വന്നാല്‍ ഉടന്‍ കാണിക്കാം. തല്‍ക്കാലം ഫസ്റ്റെയിഡു് ചെയ്തിട്ടുണ്ടു് ”
“എന്നെ ഏതെങ്കിലും പ്രൈവറ്റാശുപത്രിയിലേക്കു് വിട്ടേക്കു്.”
(ആത്മഗദം: മദ്യപിച്ച കാര്യം പ്രശ്നമാവില്ലേ! പ്രൈവറ്റാശുപത്രിയില്‍ ചെല്ലുമ്പോഴേക്കും മദ്യത്തിന്റെ മണം പോകുമായിരിക്കും. വേറെ വൂണ്ടു് സര്‍ട്ടിഫിക്കറ്റു് സംഘടിപ്പിക്കുകയും ആകാം)

സമയം 7:30
അസ്ഥി ഡോക്ടര്‍ സ്ഥലത്തെത്തുന്നു. പരിശോധിക്കുന്നു. വേണ്ടുന്ന ബ്രേസ്സും കാര്യങ്ങളും ചെയ്യുന്നു.
“സാറേ എന്നെ ഇവിടെ ചികിത്സിക്കണ്ട. എനിക്കു് നാട്ടിലേക്കു് പോകണം. ഞാന്‍ അവിടെ ആശുപത്രിയില്‍ ചികിത്സ ചെയ്തുകൊള്ളാം.”
“നിര്‍ബന്ധമാണെങ്കില്‍ പറഞ്ഞ കാര്യം എഴുതി വെച്ചിട്ടു് പോകാം”
“ശരി സര്‍”

പ്രശ്നം ഇവിടെ തീര്‍ന്നോ? ഇല്ല!
പിറ്റേന്നത്തെ പത്രത്തില്‍ വെണ്ടക്കാ വാര്‍ത്ത.
"അപകടത്തില്‍ പെട്ട രോഗിയ്ക്കു് സമയത്തിനു് ചികിത്സ കൊടുക്കാതെ റഫര്‍ ചെയ്തു "

പോരേ പൂരം. എന്‍ക്വയറി. ഒന്നാം പ്രതി സ്ഥലത്തില്ലാതിരുന്ന ഡോക്ടര്‍. രണ്ടാം പ്രതി ആദ്യം പരിശോധിച്ച ഡ്യൂട്ടി ഡോക്ടര്‍. മൂന്നാം പ്രതി എക്സു്റേ കുറിച്ചു കൊടുത്ത സര്‍ജ്ജന്‍. ജില്ലാ തലസ്ഥാനത്തു് നിന്നു് അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തുന്നു. സാക്ഷി മൊഴികള്‍, രേഖ പരിശോധിക്കല്‍, ക്രോസ്സു് വിസ്താരം.
എന്നിട്ടെന്തേ? ഉള്ളി പോളിച്ചതു് പോലെ കരഞ്ഞതു് മിച്ചം.

എന്നിട്ടു് തീര്‍ന്നോ? എവിടെ!

കുറച്ചു് ദിവസങ്ങള്‍ക്കു് ശേഷം കക്ഷി വീണ്ടും വരുന്നു. ഇപ്പോള്‍ എന്താണാവോ ആവശ്യം?
“സാറേ ഞാന്‍ നിരപരാധിയാണു്."
("അതു മനസ്സിലായി" എന്നു പറഞ്ഞില്ല)
"വക്കീല്‍ പുറകില്‍ നിന്നു മാറുന്നില്ല. ഇന്നലെയും അയാളും ചില സാമൂഹ്യസേവകരും കൂടി വീട്ടില്‍ വന്നിരുന്നു. ധാരാളം കാശു് ഉണ്ടാക്കിത്തരാം, അതിലൊരു വീതം അവര്‍ക്കു് കൊടുത്താല്‍ മതി എന്നു പറഞ്ഞു് ശല്യം ചെയ്തുകോണ്ടിരിക്കുകയാണു് . വീട്ടില്‍ കിടന്നുറങ്ങാന്‍ സമ്മതിക്കുന്നില്ല . സാറിനെ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതി വന്നതാണു്. ഒരു കാര്യം ചെയ്യാം. ഞാന്‍ കേസ്സു് പിന്‍വലിക്കാം. അവര്‍ ആരും അറിയണ്ട. എനിക്കു് ചിലവായ തുക സാര്‍ നേരിട്ടു് തന്നാല്‍ മതി”

അടിക്കുറിപ്പു് : എവിടെ സ്വലേ?